Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2019 5:04 AM IST Updated On
date_range 18 April 2019 5:04 AM ISTIMPഅഭിമന്യു വധം: 16ാം പ്രതി കോടതിയിൽ കീഴടങ്ങി
text_fieldsbookmark_border
കൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥി അഭിമന്യുവിനെ െകാലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന 16ാം പ്രതി കോട തിയിൽ കീഴടങ്ങി. പൊലീസ് നേരത്തേ കുറ്റപത്രം നൽകിയ 16ാം പ്രതി നെട്ടൂർ മേക്കാട് വീട്ടിൽ സാനിദാണ് (27) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അടുത്ത ദിവസം അപേക്ഷ സമർപ്പിക്കും. കേസിൻെറ വിചാരണ നടപടി തുടങ്ങാനിരിക്കെയാണ് കീഴടങ്ങൽ. കുറ്റപത്രം നൽകിയപ്പോൾ സാനിദ് അടക്കം ഏഴ് പ്രതികൾ ഒളിവിലായിരുന്നു. ഇയാൾ അടക്കം പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. ഒളിവിലായിരുന്ന ഏഴ് പ്രതികളിൽ ഒരാൾ നേരത്തേ കീഴടങ്ങിയിരുന്നു. കുറ്റപത്രം നൽകപ്പെട്ടവരിൽ അഞ്ച് പേരാണ് ഇനി പിടിയിലാകാനുള്ളത്. സാനിദ് അടക്കമുള്ള പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, അന്യായമായി സംഘം ചേരൽ, മാരകായുധങ്ങളുമായി സംഘം ചേരൽ, അന്യായമായി തടഞ്ഞുവെക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ, മാരകമായി മുറിവേൽപിക്കൽ, മാരകായുധങ്ങളുമായി ആക്രമിച്ച് മുറിവേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കുറ്റപത്രം നൽകിയിരുന്നത്. കഴിഞ്ഞ ജൂലൈ രണ്ടിന് പുലർച്ച 12.30 ഒാടെയാണ് അഭിമന്യു (20) കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊല നടത്തിയതെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story