Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:03 AM IST Updated On
date_range 22 March 2019 5:03 AM ISTഗുണ്ടാപിരിവിനിടയിലെ കൊല: പ്രതികൾക്ക് ജീവപര്യന്തം കൊലപാതകം നടന്നത് 2010ൽ
text_fieldsbookmark_border
അമരവിള: ഗുണ്ടാപ്പിരിവിനിടയിൽ മർദനമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതികളായ അഞ്ച് പേർക്ക് നെയ്യാറ്റിൻകര അ ഡീഷനൽ ജില്ലാകോടതി ജീവപര്യന്തം വിധിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറിയിൽ 2010ൽ ആലുമ്മൂട് വാടിയിൽ തോപ്പ് വീട്ടിൽ മണിയനെ(57) മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ സതീഷ്കുമാർ (27), അനിൽകുമാർ (26), ശിവകുമാർ (34) ബൈജു (27), പ്രസാദ് (54) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2010 ആഗസ്റ്റ് 27ന് വൈകീട്ട് വ്ലാങ്ങാമുറിയിലെ ബന്ധുവിെൻറ പലവ്യഞ്ജനക്കടയിൽ സഹായിയായി നിന്നിരുന്ന മണിയനെ പ്രതികൾ ഗുണ്ടാപ്പിരിവിെൻറ പേരിൽ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മർദനത്തിൽ മണിയെൻറ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണിയൻ നാലാം ദിനമാണ് മരിച്ചത്. പരിക്കേറ്റ ദിവസം തന്നെ മജിസ്േട്രറ്റ് മണിയെൻറ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികൾക്കെതിരെ േപ്രാസിക്യൂഷൻ 21 സാക്ഷികളെയും 30 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി. പോസിക്യൂഷന് വേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ അജികുമാറാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story