Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവേളി ടൂറിസ്റ്റ്...

വേളി ടൂറിസ്റ്റ് വില്ലേജിൽ 34 കോടിയുടെ വികസനപദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന 34 കോടി രൂപയുടെ വികസനപദ്ധതിക്ക് തുട ക്കമായി. ടൂറിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു. വേളിയിലും പരിസര പ്രദേശങ്ങളിലും വൻ വികസനസാധ്യത തുറക്കുന്ന പദ്ധതികൾക്കാണ് ടൂറിസം വകുപ്പ് തുടക്കംകുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺെവൻഷൻ സെൻറർ, മൾട്ടിപർപ്പസ് കോംപ്ലക്‌സ്, മിനിയേച്ചർ റെയിൽവേ, ഇക്കോപാർക്ക്, അർബൻ പാർക്ക് തുടങ്ങിയ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 125 കോടിയുടെ വികസനമാണ് കഴിഞ്ഞ 1000 ദിവസങ്ങൾക്കിടെ ടൂറിസം വകുപ്പ് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. വേളി ടൂറിസ്റ്റ് വില്ലേജിെൻറ മുഖച്ഛായതന്നെ മാറ്റി അന്താരാഷ്ട്രനിലവാരമുള്ള ടൂറിസം കേന്ദ്രമായി മാറ്റാനുള്ള മാസ്റ്റർപ്ലാനിെൻറ ഭാഗമായാണ് 34 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേളിയിലെ േഫ്ലാട്ടിങ് റെസ്റ്റോറിെൻറ നിർമാണം താമസമില്ലാതെ പൂർത്തിയാക്കാൻ കെ.ടി.ഡി.സിക്ക് മന്ത്രി നിർദേശം നൽകി. ടൂറിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. മേയർ വി.കെ. പ്രശാന്ത്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ആർ. രാഹുൽ, കൗൺസിലർ മേരി ലില്ലി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story