Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTയുവതി പ്രവേശനം: പൊലീസിൽ കുഴപ്പമുണ്ടാക്കാൻ സംഘ്പരിവാർ ശ്രമമെന്ന് റിപ്പോർട്ട്
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് പൊലീസിൽ കുഴപ്പം സൃഷ്ടിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയേ ാടെ സംഘ്പരിവാർ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. മുഖ്യമന്ത്രിക്കും ഓഫിസിനും സുരക്ഷയൊരുക്കുന്നതിലടക്കം വീഴ്ച സംഭവിച്ചതും ഹർത്താലിൽ വൻനഷ്ടം സംഭവിച്ചതും പൊലീസിലെ വി.എച്ച്.പി-ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങൾ കരുത്താർജിച്ചതിെൻറ ഫലമാണെന്ന് പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സർക്കാർവിരുദ്ധ-വർഗീയ സന്ദേശങ്ങൾ പൊലീസ് വാട്സ്ആപ് ഗ്രൂപ്പുകളിൽ തന്നെ പ്രചരിപ്പിക്കുന്നു. യുവതി പ്രവേശനത്തിൽ പൊലീസിലെ നല്ലൊരു ശതമാനത്തിനും താൽപര്യമില്ല. അതുകൊണ്ടുതന്നെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും ഹർത്താലിന് അനുകൂലമായിരുന്നു. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ സംസ്ഥാനവ്യാപകമായി സംഘ്പരിവാർ ശക്തികൾ അക്രമം അഴിച്ചുവിട്ടിട്ടും കാഴ്ചക്കാരുടെ റോളിലേക്ക് പൊലീസ് മാറിയത് ഇതുമൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും റിപ്പോർട്ടിലുണ്ട്. സ്പെഷൽ ബ്രാഞ്ചിലടക്കം ആർ.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവർ പിടിമുറുക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും ഓഫിസിനും ഒരുക്കിയ സുരക്ഷാവിവരങ്ങളും മുഖ്യമന്ത്രിയുടെ യാത്രാവിവരവും ബി.ജെ.പി-കോൺഗ്രസ് നേതാക്കളുടെ കൈകളിലെത്തി. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ രണ്ടുതവണ പ്രതിഷേധക്കാർ എത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമവുമുണ്ടായി. ജനുവരി രണ്ടിന് രാത്രി ജില്ല പൊലീസ് മേധാവിമാർക്കും ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിമാർക്കും ഡി.ജി.പി നൽകിയ ഹർത്താൽ നിർദേശം നിമിഷങ്ങൾക്കകം വാട്സ്ആപ്പിലൂടെ പ്രചരിച്ചതിന് പിന്നിൽ പൊലീസിലെ ആർ.എസ്.എസ് വിഭാഗമാണ്. നിർദേശം ചോർന്നതോടെ പലരും വീടുകളിൽനിന്നും പാർട്ടി ഓഫിസുകളിൽനിന്നും മാറി. ഇതുമൂലം, കരുതൽ തടങ്കൽ നടപ്പാക്കാനായില്ല. ഹർത്താൽ ദിവസം സ്പെഷൽ ബ്രാഞ്ചിലടക്കമുള്ള ഡിവൈ.എസ്.പിമാർ യൂനിഫോമിൽ ജില്ല പൊലീസ് മേധാവിമാർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് ചെയ്തവരൊന്നും കാര്യക്ഷമമായി പ്രവർത്തിച്ചില്ല. വ്യാപാരികൾക്ക് പോലും സംരക്ഷണം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസിനെതിരെ സി.പി.എമ്മിനും കടുത്ത അമർഷമുണ്ട്. ജില്ല കമ്മിറ്റികളുടെ അമർഷം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചു. വിഷയം ആഭ്യന്തരവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഇതിെൻറ ഭാഗമായി പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യതയുള്ളതായാണ് വിവരം. -അനിരു അശോകൻ box ഡിവൈ.എസ്.പിമാരോട് വണ്ടിപിടിക്കാൻ നിർദേശിച്ച് ഡി.ജി.പി രഹസ്യാന്വേഷണവിഭാഗത്തിെൻറ റിപ്പോർട്ടിനെ തുടർന്ന് ക്രമസമാധാന ചുമതലയുള്ള എ.സി.പിമാർക്കും ഡി.വൈ.എസ്.പിമാർക്കും ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ ശിക്ഷ. സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച രാത്രി നടത്തിയ കോബിങ് ഓപറേഷനിൽ റോഡിലിറങ്ങി വണ്ടിപിടിക്കാനും പെറ്റിയീടാക്കാനുമായിരുന്നു മുതിർന്ന ഉദ്യോഗസ്ഥരോട് ഡി.ജി.പി കൽപ്പിച്ചത്. ഓരോ അരമണിക്കൂറും നിൽക്കുന്ന സ്ഥലം കൃത്യമായി ജില്ല പൊലീസ് മേധാവിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണം. എസ്.എച്ച്. ഒ മാരും അവർക്ക് കീഴിലെ ഉദ്യോഗസ്ഥരുമാണ് രാത്രി വാഹനപരിശോധനക്ക് നിയോഗിക്കപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story