Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷൻ വികസന...

കോർപറേഷൻ വികസന സെമിനാർ: യു.ഡി.എഫും ബി.ജെ.പിയും ബഹിഷ്​കരിക്കും

text_fields
bookmark_border
* കടന്നുപോയത് ഭരണപരാജയത്തി​െൻറ മൂന്നുവർഷമെന്ന് പ്രതിപക്ഷം തിരുവനന്തപുരം: അടുത്ത സാമ്പത്തികവർഷത്തെ വാർഷികപദ്ധതികൾക്ക് അന്തിമരൂപം നൽകാൻ കോർപറേഷൻ നേതൃത്വത്തിൽ ഞായറാഴ്ച വികസന സെമിനാർ നടത്തും. പട്ടം സ​െൻറ് മേരീസ് സ്കൂളിൽ രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അതേസമയം, വികസന സെമിനാർ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷകക്ഷികളായ യു.ഡി.എഫും ബി.ജെ.പിയും അറിയിച്ചു. അടുത്ത സാമ്പത്തികവർഷം കോർപറേഷൻ നടത്തുന്ന പദ്ധതികളുടെ പട്ടിക ജില്ലആസൂത്രണസമിതിയിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 17 ആണ്. ഒരുമാസത്തെ സമയമെടുത്ത് വിശദമായ പദ്ധതിരേഖ സമർപ്പിക്കാനാണ് കോർപറേഷ​െൻറ ലക്ഷ്യം. സെമിനാറിൽ അവതരിപ്പിക്കാനായി വാർഡ് സഭകളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾകൂടി പരിഗണിച്ച് കരട് പദ്ധതി രേഖ തയാറാക്കിയിട്ടുണ്ട്. എന്നാൽ വികസന സെമിനാറിനൊപ്പം കൗൺസിലി​െൻറ മൂന്നാം വാ‍ർഷികവും ആഘോഷിക്കുന്നതാണ് സെമിനാർ ബഹിഷ്കരിക്കാൻ കാരണമെന്ന് യു.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് ഡി. അനിൽകുമാർ അറിയിച്ചു. ഭരണപരാജയത്തി​െൻറ മൂന്നുവർഷമാണ് കടന്നുപോയതെന്നാണ് പ്രതിപക്ഷ ആരോപണം. ക്ഷേമപെൻഷൻ അട്ടിമറി, ലൈഫ് പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ച, ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പരാജയം, അഴിമതി എന്നിവ മാത്രം മുതൽക്കൂട്ടായുള്ളതുകൊണ്ടാണ് ഭരണസമിതിയുടെ വാർഷികാഘോഷം ബഹിഷ്കരിക്കുന്നതെന്ന് അനിൽകുമാർ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുന്നതെന്ന് ബി.ജെ.പി പാർലമ​െൻററി പാർട്ടി നേതാവ് എം.ആർ. ഗോപൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story