Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2018 10:35 AM IST Updated On
date_range 10 Nov 2018 10:35 AM ISTകുടുംബത്തിന് സിനിമ തിയറ്ററിൽ അപമാനം; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ തിയറ്ററിൽ സിനിമ കാണാനെത്തിയ കുടുംബത്തോട് അപമര്യാദയായി പെരുമാറുകയും അവരുടെ ബാഗ് തുറന്നുപരിശോധിക്കുകയും ചെയ്ത തിയറ്റർ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. നഗരസഭ സെക്രട്ടറിയും കേൻറാൺമെൻറ് പൊലീസ് അസിസ്റ്റൻറ് കമീഷണറും അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. ഒക്ടോബർ 26ന് സെക്കൻറ് ഷോ സിനിമ കാണാനെത്തിയ കുടുംബത്തോടാണ് ജീവനക്കാർ മോശമായി പെരുമാറിയത്. കുടുംബത്തിെൻറ കൈയിലുണ്ടായിരുന്ന ബാഗിൽ പോപ്കോൺ കണ്ട ജീവനക്കാർ അതുമായി തിയറ്ററിൽ കയറാൻ അനുവദിക്കില്ലെന്ന് ശഠിച്ചു. കുടുംബം പോപ്കോൺ ഒഴിവാക്കി തിരികെയെത്തിയപ്പൊൾ വീണ്ടും ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ അപമാനിച്ചു. തിയറ്ററിൽ കാപ്പിക്ക് 60, പോപ്കോണിന് 70, ഐസ്ക്രീമിന് 150, പെപ്സിക്ക് 60 രൂപയാണ് ഈടാക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തിയറ്ററിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story