Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2018 1:39 PM IST Updated On
date_range 29 Sept 2018 1:39 PM ISTപോത്തൻകോട് േബ്ലാക്ക് പ്രസിഡൻറിനെ അയോഗ്യയാക്കി
text_fieldsbookmark_border
പോത്തൻകോട്: പോത്തൻകോട് േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബാ ബീഗത്തിനെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കി. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൂറ്മാറി വോട്ട്ചെയ്തതിനാണ് അയോഗ്യയാക്കിയത്. കോൺഗ്രസ് പ്രതിനിധിയാണ് വിജയിച്ചത്. മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പ്രസിഡൻറായിരുന്നു ഷാനിബ. 13 സീറ്റിൽ ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസ് ആദ്യം ജലജകുമാരിയെ പ്രസിഡൻറാക്കി. തുടർന്ന് കോൺഗ്രസ് അംഗങ്ങളടക്കം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ ജലജകുമാരി പുറത്തായി. യു.ഡി.എഫിലെ ജോളിപത്രോസ് പ്രസിഡൻറായി എത്തിയെങ്കിലും കൂറുമാറ്റ നിരോധന നിയമപ്രകാരം േജാളി പത്രോസും അയോഗ്യയായി. തുടർന്ന് ഷാനിബാ ബീഗം എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫിലെ തന്നെ വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ഷാനിബകൂടി അയോഗ്യയായതോടെ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം ഏഴിൽ നിന്നും അഞ്ചായി. നിലവിൽ ആറ് അംഗങ്ങളുള്ള എൽ.ഡി.എഫായിരിക്കും അടുത്ത രണ്ട് വർഷം ഭരിക്കുക. തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഷാനിബാബീഗം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story