Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 2:29 PM IST Updated On
date_range 18 Sept 2018 2:29 PM ISTകൃക്ഷിനാശം: വിശദമായ രൂപരേഖ തയാറാക്കാൻ വിദഗ്ധ സംഘം
text_fieldsbookmark_border
തിരുവനന്തപും: പ്രളയക്കെടുതിയെ തുടർന്നുണ്ടായ കൃഷിനാശം നേരിടാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും പരിപാലനത്തിനും സംരക്ഷണത്തിനുമായി വിശദമായ രൂപരേഖ തയാറാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേരള കാർഷിക സർവകലാശാല, ഗവേഷണ കേന്ദ്രങ്ങൾ, കൃഷിവകുപ്പ്, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ നിയോഗിച്ച് ഡെപ്യൂട്ടി സെക്രട്ടറി എസ്. മീരയാണ് ഉത്തരവിട്ടത്. പ്രളയാനന്തരം മണ്ണിനും പരിസ്ഥിതിക്കും സംഭവിച്ച മാറ്റം, വയനാട് ജില്ലയിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്, തെങ്ങിെൻറ കൂമ്പു ചീയൽ തുടങ്ങിയയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി ശിപാർശകൾ 10 ദിവസത്തിനകം സമർപ്പിക്കണം. വിവിധ ജില്ലകളിലെ ടീം ലീഡർമാരെയും കൺവീനർമാരെയും നിശ്ചയിച്ചു. തൃശൂർ-ഡോ.പി. പ്രമീള, ഡോ.എ. പ്രേമ, പാലക്കാട്, മലപ്പുറം- ഡോ.എം.സി നാരായണൻ കുട്ടി, ഡോ.ഹബീബുർ റഹ്മാൻ, കോഴിക്കോട്, വയനാട് - ഡോ.കെ.എം.ശ്രീകുമാർ, ഡോ. പി. ജയരാജ്, എറണാകുളം- ഡോ.കെ. ഷൈല രാജ്, ഡോ.ജി. ജയലക്ഷ്മി, ആലപ്പുഴ കുട്ടനാട് -ഡോ.കെ. ഗീത, ഡോ. ദേവി, ഇടുക്കി -ഡോ.എം. മുരുകൻ, ഡോ. ജലജ എസ്. മേനോൻ എന്നിവരാണ് ലീഡർമാരും കൺവീനർമാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story