Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോടതി പരാമർശം ത​െൻറ...

കോടതി പരാമർശം ത​െൻറ നിലപാട്​ ശരിയെന്ന്​ തെളിയിച്ചു -പി.സി. ജോർജ്​

text_fields
bookmark_border
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട ൈഹകോടതി പരാമർശം താൻ പറഞ്ഞത് 100 ശതമാനം ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് പി.സി. ജോർജ് എം.എൽ.എ. പ്രസ്ക്ലബിൽ പ്രളയാനന്തര കേരളം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിലെ സ്ഥാനം നഷ്ടപ്പെട്ടപ്പോഴാണ് കന്യാസ്ത്രീ പരാതിയുമായി എത്തിയതെന്ന് കുറവിലങ്ങാട് പൊലീസിൽ അവർതന്നെ നൽകിയ മൊഴിയിൽ വ്യക്തമാണ്. കന്യാസ്ത്രീയുടെ സ്ഥാനം മറ്റൊരു കന്യാസ്ത്രീക്ക് ലഭിച്ചു. ഇവർ തമ്മിെല തർക്കമാണ് ഇപ്പോഴത്തെ പരുവത്തിലായത്. കന്യകാത്വം നഷ്ടപ്പെെട്ടന്ന് സ്വയം പറയുന്നവർ ആ വസ്ത്രം അഴിക്കാൻ തയാറാകണം. മാലാഖമാരെ പോലെ പ്രവർത്തിക്കുന്ന കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ൈഹകോടതിക്ക് മുന്നിലെ സമരം. ബിഷപ്പിനെപ്പറ്റിയും തനിക്ക് നല്ല അഭിപ്രായമില്ല. തെളിവുണ്ടെങ്കിൽ ഒരു നിമിഷം അവിടെ െവേച്ചക്കരുത്. ദേശീയ വനിത കമീഷനിൽനിന്ന് സമൻസ് കിട്ടിയിട്ടില്ല. ക്രിസ്ത്യൻ സമൂഹത്തെ തകർക്കാൻ സി.ഐ.എയുടെയും റഷ്യൻ ചാരസംഘടനയുടെയുമടക്കം വലിയ ഗൂഢാലോചന നടക്കുന്നു. തനിക്കെതിരായ പരാതി പരിഗണിക്കുന്ന നിയമസഭയുടെ എത്തിക്സ് കമ്മിറ്റി യോഗത്തിൽ പെങ്കടുക്കും. പി.കെ. ശശി എം.എൽ.എയെക്കുറിച്ചുള്ള പരാതിയിൽ സ്പീക്കർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കാനാവില്ല. കാവിയുടുത്ത് സഞ്ചിയും തൂക്കി പല്ലുതേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാവില്ലെന്നും ജോർജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story