Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'എ​െൻറ മോനെ...

'എ​െൻറ മോനെ കൊന്നവര്‍ രക്ഷപ്പെടരുത്', വിങ്ങിപ്പൊട്ടി ട്രീസ

text_fields
bookmark_border
(ചിത്രം) കൊല്ലം: 'പ്രാവുകളെ വാങ്ങാനെത്തിയവര്‍ എന്തിനെ​െൻറ മോനേ കൂട്ടിക്കൊണ്ടുപോയി. രാത്രി കാണാഞ്ഞിട്ട് പലതവണ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല. കൊന്നോ അവന്മാരെ​െൻറ മോനേ. രക്ഷപ്പെടരുത്. ഒരിക്കലും അവന്മാര്‍ രക്ഷപ്പെടരുത്'. കൊറ്റങ്കര അയ്യര്‍മുക്കിന് സമീപം പ്രോമിസ് ലാൻറില്‍ ട്രീസയുടെ വാക്കുകളാണിവ. മകന്‍ രൻജുവെന്ന രൻജിത്തി​െൻറ കൊലപാതകികളെ എല്ലാം പിടികൂടണമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും വാക്കുകള്‍ കിട്ടാതെ വിങ്ങുകയാണ് ട്രീസ. ആഗസ്റ്റ് 15നാണ് രണ്ടുപേര്‍ പ്രാവുകളെ വാങ്ങാെനത്തിയത്. രൻജു അവരെ ടെറസി​െൻറ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രാവുകളെ കാണിക്കുകയും വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പുറത്തേക്ക് രൻജുവിനെ വിളിച്ചുകൊണ്ടുപോയി. പിന്നീട് രാത്രി വൈകിയും വന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയതുമില്ലെന്ന് ട്രീസ പറയുന്നു. കാണാതായതിനെതുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. രൻജുവി​െൻറ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിച്ചത്. ഇതിനെതുടര്‍ന്ന് രണ്ടുപേരെ പിടികൂടിയതോടെയാണ് കൊലപാതകമെന്ന് തെളിയാന്‍ കാരണം. രൻജിത് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രണയിച്ച പെൺകുട്ടിയെ വീട്ടിേലക്ക് വിളിച്ചുകൊണ്ട് വരികയായിരുന്നു. എട്ട് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇതി‍​െൻറ വിരോധമാണ് തട്ടിക്കൊണ്ടുപോകലിലും കൊലപാതകത്തിലും കലാശിച്ചതെന്ന് കിളികൊല്ലൂര്‍ പൊലീസ് പറയുന്നു. മൊബൈല്‍ ഫോണുകള്‍ സ്ഥിരമായി സ്വിച്ച് ഓഫായിരുന്നതാണ് പ്രതികളുടെ മേല്‍ സംശയം വരാന്‍ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story