Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2018 10:44 AM IST Updated On
date_range 5 Sept 2018 10:44 AM ISTപ്രളയക്കെടുതി: മത്സ്യബന്ധന മേഖലക്ക് 24 കോടിയുടെ സഹായം
text_fieldsbookmark_border
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നു നാശനഷ്ടങ്ങളിൽപെട്ട മത്സ്യബന്ധന മേഖലക്ക് അടിയന്തര സഹായമായി 24 കോടി രൂപ അനുവദിക്കാമെന്നു കേന്ദ്രത്തില്‍നിന്ന് ഉറപ്പു ലഭിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഈ മേഖലയുടെ പുനർനിർമാണത്തിന് 500 കോടി രൂപ ആവശ്യമാണ്. ഇതു സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്തിയശേഷം കേരള ഹൗസില്‍ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു 20 കോടിരൂപയും അക്വാകൾചര്‍ മേഖലക്കു മാത്രമായി നാലു കോടിയും അനുവദിക്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അനുസൃതമായി ബാക്കി തുക അനുവദിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനല്‍കിയതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം-ചെങ്കോട്ട റോഡ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന സ്ഥിതിയിലാണ്. റോഡിെൻറ വീതി നിലവിലെ സാഹചര്യത്തിൽ 30 മീറ്ററായി നിലനിര്‍ത്തണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story