Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:18 AM IST Updated On
date_range 4 Sept 2018 11:18 AM ISTകുളത്തിെൻറ സംരക്ഷണഭിത്തി തകർന്നു
text_fieldsbookmark_border
(ചിത്രം) ഇരവിപുരം: നിർമാണപ്രവർത്തനങ്ങളുടെ ചൂടാറും മുേമ്പ . കോർപറേഷൻ പരിധിയിലെ അയത്തിൽ മുന്നണിക്കുളത്തിെൻറ സംരക്ഷണഭിത്തിയാണ് തകർന്നത്. ആറുമാസം മുമ്പാണ് കുളത്തിെൻറ നവീകരണപ്രവർത്തങ്ങളും ചുറ്റുമതിൽ നിർമാണവും നടന്നത്. കുളത്തിെൻറ ഒരുഭാഗത്തെ മതിൽ തകരുകയായിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് ചുറ്റുമതിൽ നിർമിച്ചത്. നിർമാണത്തിലെ അപാകതയാണ് മതിൽ തകരാൻ കാരണമാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിെൻറ നിർമാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി (ചിത്രം) കൊട്ടിയം: ചെങ്ങന്നൂരിലെ ദുരിതമേഖലയിലെത്തി സേവനപ്രവർത്തനങ്ങൾ നടത്തിയതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണവും നൽകി പുരുഷ സ്വയം സഹായസംഘം. മുള്ളുവിള നവചൈതന്യം പുരുഷ സ്വയം സഹായസംഘമാണ് ചെങ്ങന്നൂരിലെത്തി വീടുകളും കിണറുകളും വൃത്തിയാക്കിയതോടൊപ്പം ദുരിതാശ്വാസനിധിയിലേക്ക് പണവും നൽകിയത്. സംഘം രക്ഷാധികാരി നാസിമുദ്ദീൻ ചെക്ക് എം. നൗഷാദ് എം.എൽ.എക്ക് കൈമാറി. സഹായഹസ്തവുമായി പള്ളിമുക്ക് മീറ്റർ കമ്പനി (ചിത്രം) ഇരവിപുരം: പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി പള്ളിമുക്ക് മീറ്റർ കമ്പനി (യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്) ജീവനക്കാർ. ചെങ്ങന്നൂർ ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളും പരിസരവും വൃത്തിയാക്കിയതിനൊപ്പം പരിസരങ്ങളിലെ വീടുകളിലെ വൈദ്യുതി സംബന്ധമായ ജോലികളും സംഘം ചെയ്തുകൊടുത്തു. കമ്പനി എം.ഡി വിനയകുമാർ, ചെയർമാൻ എം.എച്ച്. ഷാരിയർ, കമ്പനിയിലെ ട്രേഡ് യൂനിയൻ നേതാക്കൾ എന്നിവരുടെ മേൽനോട്ടത്തിൽ അമ്പതോളം ജീവനക്കാരാണ് ശുചീകരണപ്രവർത്തനങ്ങളിലും ഇലക്ട്രിക്കൽ വർക്കുകളിലും ഏർപ്പെട്ടത്. ദുരിതബാധിതർക്ക് കലക്ടർ മുഖേന ഭക്ഷണസാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story