Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 10:47 AM IST Updated On
date_range 4 Sept 2018 10:47 AM ISTറോഡിൽ മലിനജലം; നെടുമങ്ങാട് പതിനൊന്നാം കല്ലിൽ യാത്രദുരിതം
text_fieldsbookmark_border
നെടുമങ്ങാട്: പതിനൊന്നാം കല്ലിലെ റോഡിലൂടെ ഒാട അടഞ്ഞ് മാസങ്ങളായി മലിനജലം ഒഴുന്നത് യാത്രാദുരിതം സൃഷ്ടിക്കുന്നു. തിരുവനന്തപുരം-തെങ്കാശി പാതയിലെ പ്രധാന റോഡാണിത്. ഓട ഇല്ലാത്തതുകൊണ്ട് വെള്ളം ഒഴുകി റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇത് പരിഹരിക്കാൻ ഇൻറർലോക്ക് നിരത്തിയെങ്കിലും അത് ഇരട്ടി ദുരിതമായി. ഇൻറർലോക് ഇളകി റോഡിൽ കുഴി രൂപപ്പെട്ടനിലയിലാണ്. വാഹനങ്ങൾ ഇതുവഴി ഒച്ചിഴയുന്ന വേഗത്തിലാണ് കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വെള്ളക്കെട്ട് ഉള്ളതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്ര ദുസ്സഹമാണ്. മലിനജലം ഇരുചക്ര വാഹന യാത്രക്കാരുടെയും നടന്നുപോകുന്നവരുടെയും ദേഹത്ത് തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിന് സമീപത്തുള്ള വ്യാപാരികളും ബുദ്ധിമുട്ടുന്നു. റോഡിെൻറ അറ്റകുറ്റപ്പണി നടത്തുമ്പോൾ ഡ്രൈനേജ് സംവിധാനം പുനഃസ്ഥാപിച്ചാൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിലറുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് സമരം നടത്തിയിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ ഉറപ്പുനൽകിയെങ്കിലും വാക്ക് പാഴ്‌വാക്കായി. നെടുമങ്ങാട് നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നനിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story