Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷനിൽ സ്ഥിരം...

കോർപറേഷനിൽ സ്ഥിരം സമിതി പുതിയ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിന്​ ​െതരഞ്ഞെടുപ്പ് അടുത്ത തിങ്കളാഴ്ച

text_fields
bookmark_border
തിരുവനന്തപുരം: രാജിെവക്കാൻ നിർദേശം നൽകിയ പാർട്ടി തീരുമാനത്തിൽ അംഗങ്ങൾക്കിടയിൽ അമർഷം പുകയുന്നതിനിടെ കോർപറേഷനിലെ മൂന്ന് സ്ഥിരം സമിതികളിൽ പുതിയ അധ്യക്ഷൻമാരെ കണ്ടെത്തുന്നതിനുള്ള െതരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. യു.ഡി.എഫും ബി.ജെ.പിയും വെവ്വേറെ മത്സരരംഗത്തുള്ളതിനാൽ അത്ഭുതങ്ങൾക്ക് വഴിയില്ല. എന്നാൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അധ്യക്ഷൻമാരെ മാറ്റിയതിൽ കോർപറേഷൻ ഭരണത്തിന് നേതൃത്വം നൽകുന്ന എൽ.ഡി.എഫ് അംഗങ്ങൾക്കിടയിൽ മുറുമുറുപ്പുണ്ട്. അതെസമയം, പ്രവർത്തനമികവി​െൻറയും രണ്ടര വർഷം കാലാവധി പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് സ്ഥാനം കൈമാറാമെന്ന മുൻധാരണയുടെയും അടിസ്ഥാനത്തിലാണ് ആർ. ഗീതാഗോപാൽ (ക്ഷേമകാര്യം), എസ്. ഉണ്ണികൃഷ്ണൻ (വിദ്യാഭ്യാസം), സഫീറാബീഗം (മരാമത്ത്) എന്നിവർ കഴിഞ്ഞമാസം 13ന് രാജി സമർപ്പിച്ചത്. പാർട്ടി തീരുമാനം 13ന് രാവിലെ അധ്യക്ഷൻമാരെ അറിയിച്ചു. അന്നു തന്നെ രാജി സമർപ്പിക്കുകയും ചെയ്തു. എന്നാൽ രാജിക്ക് കാരണമായി പ്രത്യേകിച്ച് കാരണങ്ങളൊന്നും പാർട്ടി ചൂണ്ടിക്കാട്ടിയില്ല. കൗൺസിൽ നിലവിൽ വന്നപ്പോൾ മേയർ ഉൾപ്പെടെ സി.പി.എം പ്രതിനിധികളായ മുഴുവൻ സ്ഥിരംസമിതി അധ്യക്ഷൻമാർക്കും രണ്ടരവർഷകാലാവധി തീരുമാനിച്ചിരുന്നെങ്കിലും സ്ഥാനമാറ്റം ഏതാനും പേരിലേക്ക് ചുരുക്കിയ നടപടിയാണ് അംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിക്ക് താൽപര്യമുള്ളവരെ അധ്യക്ഷൻമാരാക്കാൻ വേണ്ടി തിടുക്കത്തിൽ രാജിതീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്ന് സി.പി.എം കൗൺസിലർമാർ ആരോപിക്കുന്നു. പ്രവർത്തനമികവാണ് മാനദണ്ഡമാക്കിയതെങ്കിൽ രണ്ട് സ്ഥിരംസമിതികൾ ഇക്കാലയളവിനിടെ ഒരു പരാതിയും കേൾപ്പിച്ചിട്ടില്ല. സംസ്ഥാന തലത്തിൽ കൂടുതൽ പേരെ ക്ഷേമപെൻഷൻ പട്ടികയിൽ ഉൾപ്പെടുത്തിയ െക്രഡിറ്റ് കോർപറേഷനിലെ ക്ഷേമകാര്യ സ്ഥിരം സമിതിക്കാണ്. കാലാവധിയാണ് മാദണ്ഡമാക്കിയതെങ്കിൽ മാറ്റമില്ലാതെ തുടരുന്ന മറ്റ് സ്ഥിരംസമിതി അധ്യക്ഷന്മാരുടെ കാര്യത്തിലെ നിലപാട് പാർട്ടി വ്യക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഒഴിവുള്ള ക്ഷേമകാര്യം, മരാമത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതികളിൽ ഒന്നിൽപോലും എൽ.ഡി.എഫിന് ഭൂരിപക്ഷമില്ല. ക്ഷേമകാര്യ സ്ഥിരംസമിതിയിൽ ആറ് എൽ.ഡി.എഫ് അംഗങ്ങളാണുള്ളത്. എന്നാൽ ബിജെപി, യു.ഡി.എഫ് അംഗങ്ങൾ ചേർന്ന് ഏഴുപേരുണ്ട്. മറ്റു രണ്ട് സ്ഥിരംസമിതികളിൽ അംഗങ്ങളുടെ ബലാബലം തുല്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story