Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:11 AM IST Updated On
date_range 31 May 2018 11:11 AM ISTയുവാവ് റിയാദിൽ അന്യായ തടങ്കലിലെന്ന് കുടുംബം; മോചനം തേടി മുഖ്യമന്ത്രിക്കരികിൽ
text_fieldsbookmark_border
തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദിൽ ഹോട്ടൽ നടത്തിയിരുന്ന യുവാവ് അന്യായമായി തടങ്കലിലാണെന്നും മോചനത്തിന് സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം. അമ്പൂരി കുട്ടമല നെടുമ്പുല്ലി സ്വദേശി ഷാജിയുടെ (47) ഭാര്യയും മാതാവുമാണ് മുഖ്യമന്ത്രിക്കും എ. സമ്പത്ത് എം.പിക്കും പരാതി നൽകിയത്. റിയാദിൽ പ്രാദേശിക പൊലീസ് സ്റ്റേഷനിലാണ് ഷാജിയുള്ളതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷാജിയും ഭാര്യാസഹോദരനായ ശോഭകുമാറും ചേർന്ന് 13 ലക്ഷം രൂപ മുതൽ മുടക്കി സൗദിയിലെ ഖമാസിൽ റസ്റ്റാറൻറ് തുടങ്ങിയതുമുതൽ പ്രാദേശിക ഹോട്ടലുടമകൾ പ്രശ്നങ്ങളുണ്ടാക്കുകയായിരുെന്നന്ന് ബന്ധുക്കൾ ആരോപിച്ചു. കട അടിച്ചുതകർത്തതിനു പിന്നാലെ ശോഭകുമാറിനെ കുത്തിപ്പരിക്കേൽപിക്കാനും ശ്രമിച്ചു. ഷാജിയെ കുത്തുകയും പല്ലുകൾ തകർക്കുകയും ചെയ്തു. ആക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 13ന് 80,000 റിയാൽ തന്ന് കേസ് ഒത്തുതീർക്കാമെന്ന് പറഞ്ഞ് ഷാജിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയം രോഗബാധിതനായി സംസാരശേഷി നഷ്ടപ്പെട്ട ശോഭകുമാറിനെ നാട്ടിലെത്തിച്ചു. തുടർന്ന് ഷാജിയെ കാണാനില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്കും എ. സമ്പത്ത് എം.പിക്കും കുടുംബം പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി പൊലീസ് സ്റ്റേഷനിലാണെന്ന് മനസ്സിലായത്. കേസ് പിൻവലിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. മാതാവ് സരസ്വതി, ഷാജിയുടെ ഭാര്യ ഡി.എസ്. കല, സഹോദരി കല, ജിത്തു എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story