Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:35 AM GMT Updated On
date_range 26 May 2018 5:35 AM GMTഅരിപ്പയിൽ നെൽകൃഷി നിരോധിക്കുന്നതാണോ ഇടതുനയം -പ്രേമചന്ദ്രൻ
text_fieldsbookmark_border
കൊല്ലം: അരിപ്പ സമരഭൂമിയിൽ നെൽകൃഷി നിരോധിക്കുന്നതാണോ ഇടതുനയമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. സർക്കാറിെൻറ രണ്ടാംവാർഷികം പ്രതിഷേധദിനമായി ആചരിക്കുന്നതിെൻറ ഭാഗമായി ആദിവാസി ദലിത് മുന്നേറ്റ സമിതിയുെട നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം കോർപേററ്റുകളെ സംരക്ഷിക്കുകയാണ്. കോർപറേറ്റുകൾ അനധികൃതമായി കൈവശംവെച്ച ഭൂമി ഏറ്റെടുത്ത് ആദിവാസികൾക്കും ദലിതർക്കും മറ്റ് ഭൂരഹിതർക്കും വിതരണം ചെയ്യണമെന്ന് നിർദേശിക്കുന്ന രാജമാണിക്യം റിപ്പോർട്ട് സർക്കാർ ദുർബലപ്പെടുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അരിപ്പ സമര നേതാവ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് െക.കെ സുരേഷ്, ഡി.എച്ച്.ആർ.എം നേതാവ് സെലീന പ്രക്കാനം, കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് പി.എം. വിനോദ്, ടി.ആർ. ശശി, വടക്കോട് മോനച്ചൻ എന്നിവർ സംസാരിച്ചു. രാവിലെ 10ന് ചിന്നക്കടയിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. 200ഒാളം പേർ പെങ്കടുത്ത സമരം ഒരു മണിയോടെയാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story