Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:41 AM GMT Updated On
date_range 22 May 2018 5:41 AM GMTതറികളുടെ സംഗീതവുമായി വീണ്ടും വെൺപാലക്കര
text_fieldsbookmark_border
കൊട്ടിയം: നീണ്ട ഇടവേളക്കുശേഷം വെൺപാലക്കരയിൽ വീണ്ടും നെയ്ത്തുതറിയിൽനിന്നുള്ള കളകള നാദം ഉയരുന്നു. ഗ്രാമത്തിലെ ജനങ്ങളെയാകെ വായനയുടെ ലോകത്തേക്ക് നയിച്ച ശാരദാ വിലാസിനി വായനശാലയുടെ പ്രവർത്തകരാണ് വീണ്ടും വെൺപാലക്കരയിൽ നെയ്ത്തിന് കളമൊരുക്കുന്നത്. നെയ്ത്തുകാർ തിങ്ങിപ്പാർത്തിരുന്ന പ്രദേശത്ത് ഒരു കാലത്ത് നെയ്ത്ത് ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. എങ്ങോട്ടു തിരിഞ്ഞാലും തറികളുടെ സംഗീതംകൊണ്ട് നിറഞ്ഞിരുന്ന ഇവിടെ പുതുതലമുറക്ക് താൽപര്യം ഇല്ലാതായതോടെ വീടുകളിൽനിന്ന് നെയ്ത്ത് അന്യം നിന്നുപോകുകയായിരുന്നു. ഗ്രാമീണ തൊഴിലുകൾ തിരികെ കൊണ്ടുവരുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രവർത്തകർ തറികൾ സംഘടിപ്പിച്ച് ഇതിനായി വായനശാലാ വളപ്പിൽ പ്രത്യേകം തയാറാക്കിയ കെട്ടിടത്തിൽ നെയ്ത്ത് കേന്ദ്രം ആരംഭിക്കുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചരക്ക് പഴയകാല നെയ്ത്തുകാരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ശാരദാ വിലാസിനി വായനശാലാ പ്രസിഡൻറ് എസ്. മധു അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story