Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:33 AM GMT Updated On
date_range 16 May 2018 5:33 AM GMTകുട്ടികളുടെ ചലച്ചിത്രമേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദി- ^മുഖ്യമന്ത്രി
text_fieldsbookmark_border
കുട്ടികളുടെ ചലച്ചിത്രമേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദി- -മുഖ്യമന്ത്രി തിരുവനന്തപുരം: കുട്ടികളുടെ ചലച്ചിത്രമേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ അന്താരാഷ് ട്ര ചലച്ചിത്രമേള ടാഗോര്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ കുട്ടികള്‍ വരെ ഫോണിലും ഐപാഡിലുമൊക്കെ പലതരം ദൃശ്യങ്ങള്‍ കണ്ടുവളരുന്ന കാലമാണ്. നേരത്തേ കുട്ടികള്‍ അഭിനയിക്കുന്ന സിനിമകളാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍, ഇന്ന് ആ സ്ഥിതി മാറി. കുട്ടികള്‍തന്നെ നിർമാണവും സംവിധാനവും ഉള്‍പ്പെടെ സിനിമയുടെ എല്ലാ മേഖലകള്‍ക്കും നേതൃത്വം നൽകുന്നു. അത്തരം സിനിമകള്‍ നിരവധി പുറത്തുവരുന്നുണ്ട്. എന്താണ് കുട്ടികളുടെ സിനിമകളുടെ പ്രത്യേകതയെന്ന് ഇത്തരം ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടും. പ്രതിഭയുള്ള പലരും അറിയപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വലിയ പ്രതിഭകളെ കണ്ടെത്താനുള്ള വേദികൂടിയാണ് ചലച്ചിത്രമേളകളെന്നും മുഖ്യമന്ത്രി പറഞ്ഞു. എം. മുകേഷ് എം.എല്‍.എ അധ‍്യക്ഷതവഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ആദ്യകാല സംവിധായകന്‍ ശിവന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത‍്യ സി.ഇ.ഒ സ്വാതി പാണ്‌ഡേ, നടന്‍ സുധീര്‍ കരമന എന്നിവര്‍ സംസാരിച്ചു. 2017ലെ ശിശുദിനത്തിലെ കുട്ടികളുടെ പ്രധാനമന്ത്രി അഭിനവമി രാഗ് ചലച്ചിത്രമേളയുടെ സന്ദേശം നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനില്‍ രാജേന്ദ്രന്‍, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ബീനാ പോള്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സംവിധായകന്‍ ഉത്പല്‍ ബോര്‍പൂജാരി, മോനിക്ക വഹി, 2017ലെ സംസ്ഥാന ബാലതാരങ്ങളായ അഭിനന്ദ്, നക്ഷത്ര മനോജ്, ജി.കെ. ചാരുകിരണ്‍ എന്നിവര്‍ സംബന്ധിച്ചു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ദീപക് എസ്.പി സ്വാഗതവും ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story