Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 11:12 AM IST Updated On
date_range 15 May 2018 11:12 AM ISTഅബ്കാരി കേസ് പ്രതിക്ക് മൂന്നുവർഷം കഠിനതടവും പിഴയും
text_fieldsbookmark_border
കൊട്ടാരക്കര: അബ്കാരി കേസ് പ്രതിക്ക് മൂന്നുവർഷം കഠിനതടവും രണ്ട് ലക്ഷം പിഴയും വിധിച്ചു. ഏഴ് ലിറ്റർ ചാരായവും 125 ലിറ്റർ കോടയും വാറ്റുപകരണങ്ങൾ ഉപയോഗിച്ച് വീട്ടിൽ െവച്ച് വാറ്റിയ കുറ്റത്തിന് ജലജയെയാണ് അഡീഷനൽ സെഷൻസ് ജഡ്ജ് ജി. ഗിരീഷ് ശിക്ഷിച്ചത്. ചാരായം കൈവശം െവച്ചതിന് രണ്ടുവർഷം തടവും ഒരു ലക്ഷം പിഴയും കോടയും വാറ്റുപകരണങ്ങളും കൈവശം െവച്ചതിന് ഒരു വർഷം തടവും ഒരു ലക്ഷം പിഴയുമുൾപ്പെടെയാണ് ശിക്ഷ. എക്സൈസ് ഇൻസ്പെക്ടർ എ. അജിദാസിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ശശിധരൻപിള്ള ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story