Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:59 AM GMT Updated On
date_range 2018-05-10T14:29:59+05:30ഇ^ബീറ്റ് സംവിധാനം മുടങ്ങി
text_fieldsഇ-ബീറ്റ് സംവിധാനം മുടങ്ങി ചാത്തന്നൂർ: രാത്രികാല ബീറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പൊലീസ് ആരംഭിച്ച ഇ-ബീറ്റ് സംവിധാനം പല പൊലീസ് സ്റ്റേഷനുകളിലും മുടങ്ങിയ നിലയിൽ. ഇതിനായി സ്ഥാപിച്ച ഇലക്‌േട്രാണിക് ബുക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ വിശ്രമത്തിലാണ്. ബാങ്കുകൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏതാനും വർഷം മുമ്പ് ഇലക്ട്രോണിക് ബുക്കുകൾ സ്ഥാപിച്ചത്. ബീറ്റ് ഡ്യൂട്ടിക്കാർ മുങ്ങാതിരിക്കാനാണ് ഈ സംവിധാനം. മൊബൈൽ ഫോൺ ഇലക്ട്രോണിക് ബുക്കിന് മുന്നിലേക്ക് പിടിക്കുമ്പോൾ അവിടെയെത്തിയ സമയവും മറ്റും മേലുദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട കമ്പ്യൂട്ടറിലും ലഭിക്കും. ആദ്യമൊക്കെ ഈ സംവിധാനം ഫലപ്രദമായി നടന്നെങ്കിലും പിന്നീട് മുടങ്ങിപ്പോകുകയായിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ബുക്കുകളിൽ കഴിഞ്ഞ ഏതാനും വർഷം മുമ്പുവരെ ബീറ്റ് ഉദ്യോഗസ്ഥർ ഒപ്പിടുകയായിരുന്നു പതിവ്. ഇത് മാറ്റിയാണ് ഇ-ബീറ്റിെൻറ ഭാഗമായി ഇലക്ട്രോണിക് ബുക്കുകൾ സ്ഥാപിച്ചത്. ഇ-ബീറ്റ് സംവിധാനം നിലച്ചതോടെ പലയിടത്തും മോഷണങ്ങളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊട്ടിയത്ത് സ്വർണം, വെള്ളി ആഭരണ നിർമാണശാലയിൽ മോഷണം നടന്നിരുന്നു. രാത്രികാല ബീറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് മോഷണങ്ങൾ വർധിക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്.
Next Story