Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 11:59 AM IST Updated On
date_range 9 May 2018 11:59 AM ISTവിവാഹം
text_fieldsbookmark_border
പുനലൂർ: ആയൂർ ശിശിരത്തിൽ പി. ശിവദാസെൻറ (മെട്രോ വാർത്ത) മകൾ രമ്യദാസും കൊല്ലം മുളങ്കാടകം നടയ്ക്കാവീട്ടിൽ പരേതനായ അമരനാഥെൻറ മകൻ ആദർശ് എ. നാഥും വിവാഹിതരായി. കനാലിൽ അറവുമാടുകളുടെ മാലിന്യം തള്ളുന്നത് വ്യാപകം വെളിയം: കെ.ഐ.പി കനാൽ തുറന്നതോടെ അറവുമാടുകളുടെയും കോഴികളുടെയും അവശിഷ്ടങ്ങൾ വെള്ളത്തിൽ ഒഴുക്കുന്നത് പതിവാകുന്നു. ഇതുമൂലം പ്രദേശവാസികൾ ആരോഗ്യഭീഷണിയിലാണ്. വാഹനങ്ങളിൽ കൊണ്ടുവന്നാണ് ചാക്കിലും പ്ലാസ്റ്റിക് കവറിലും അല്ലാതെയും പ്രധാന കനാലുകളിലേക്ക് മാലിന്യം തള്ളുന്നത്. പ്രധാന കനാലിൽ തള്ളുന്ന മാലിന്യം ഉപകനാലുകളുടെ ഭാഗത്ത് അടിഞ്ഞുകൂടി അഴുകി ദുർഗന്ധം വമിക്കുന്നതുകാരണം പരിസരവാസികളും യാത്രക്കാരും ഏറെ പ്രയാസത്തിലാണ്. വെള്ളത്തിൽ ഉയർന്നുകിടക്കുന്ന മാലിന്യം പക്ഷികൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും കുളങ്ങളിലും കൊണ്ടിടുന്നതോടെ കുടിവെള്ളവും മലിനമാകുന്നു. മാലിന്യം വെള്ളത്തിലലിഞ്ഞുചേർന്ന് ഒഴുകുന്നതിനാൽ മറ്റ് സ്ഥലങ്ങളിലുള്ളവർ ഇതറിയാതെ ഈ വെള്ളമാണ് കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നത്. കനാൽ ജലം ഉപയോഗിക്കുന്ന ആളുകൾക്ക് പകർച്ചവ്യാധികൾ പിടിപെടുന്നുണ്ട്. കനാലിൽ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യുന്നതിന് കരാർ നൽകിയിട്ടുള്ളതാണ്. അടിഞ്ഞുകൂടുന്ന മാലിന്യം ഇവർ മറവുചെയ്യാതെ കരയിൽ കോരിയിട്ട് പോവുകയാണ് പതിവ്. പൂയപ്പള്ളി പടിഞ്ഞാറ് പൊലീസ് സ്റ്റേഷെൻറ ഭാഗത്ത് കാണുന്ന നെയ്തോട്, കൊട്ടറ വഴി വെളിയം പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽക്കൂടി നെടുമൺകാവ് ആറ്റിലെത്തിച്ചേരുന്ന ഉപകനാലിലാണ് ഏറ്റവും അധികം മാലിന്യം ഒഴുക്കിവിടുന്നത്. ആരോഗ്യവകുപ്പ് അധികൃതരും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും പൊലീസും ചേർന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിസ്വീകരിക്കണമെന്നും കനാലിലുള്ള മാലിന്യം നീക്കം ചെയ്ത് ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story