Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയിരവല്ലിപ്പാറ...

ആയിരവല്ലിപ്പാറ തകർക്കാൻ ശ്രമം; നഗരൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

text_fields
bookmark_border
കിളിമാനൂർ: നിർദിഷ്ട വിഴിഞ്ഞം തുറമുഖത്തി​െൻറ നിർമാണത്തിനായുള്ള പാറക്കുവേണ്ടി കിളിമാനൂരിലെ നഗരൂർ ആയിരവല്ലി പാറ തകർക്കാനുള്ള അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ നഗരൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. നിരവധി പാറമടകളുടെ പ്രവർത്തനത്താൽ ജനജീവിതം ദുസ്സഹമായ പഞ്ചായത്തിൽ ഇനിയും ഖനനം ചെയ്യാൻ അനുവദിക്കില്ലെന്ന് സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. നഗരൂർ പഞ്ചായത്തിലും സമീപത്തെ കരവാരം പഞ്ചായത്തിലുമായി അനധികൃതമായതടക്കം നിരവധി പാറക്വാറികളാണ് പ്രവർത്തിക്കുന്നത്. നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ വില്ലേജിൽപെട്ട പോരിയോട്ടുമല തകർക്കാൻ നടന്ന ശ്രമം നാട്ടുകാരുടെ പ്രതിഷേധത്താൽ നിർത്തിെവച്ചിരിക്കുകയാണ്. അതേസമയം, പാറ ഖനനത്തിനായുള്ള വകുപ്പുതല സർട്ടിഫിക്കറ്റുകൾ ഇവർ കരസ്ഥമാക്കിയതായി അറിയുന്നു. പഞ്ചായത്തിൽനിന്ന് ലഭിക്കേണ്ട എൻ.ഒ.സി കിട്ടിക്കഴിഞ്ഞാൽ ഇവിടെയും പ്രവർത്തനം ആരംഭിച്ചേക്കാം. ഇതിനെ ശക്തമായി എതിർക്കാനുള്ള പരിശ്രമത്തിലാണ് പ്രദേശത്തെ ജനങ്ങൾ. ഇതിനിടയിലാണ് തൊട്ടടുത്താനുള്ള ആയിരവല്ലിപ്പാറ പൊട്ടിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നതെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. നഗരൂർ ജങ്ഷനിൽനിന്ന് 'അദാനി ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി ആരംഭിച്ച മാർച്ച് വില്ലേജ് ഓഫിസിന് മുന്നിൽ സമാപിച്ചു. ധർണ നഗരൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് എ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സി.പി.എം നഗരൂർ ലോക്കൽ കമ്മിറ്റി അംഗം ആനൂർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ സി.പി.ഐയിലെ കെ. അനിൽകുമാർ, യുവ മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് നഗരൂർ വിമേഷ്, അഡ്വ. ഷിഹാബുദ്ദീൻ, തേക്കിൻകാട് രാജേഷ് എന്നിവർ സംസാരിച്ചു. ആയിരവല്ലിപ്പാറ സംരക്ഷണ സമിതി ഭാരവാഹികളായി അജിത ഉണ്ണികൃഷ്ണൻ, ബീന (രക്ഷാ.), ആർ. ഗിരീഷ് ബാബു (ചെയർ.), സുരേഷ് കുമാർ (കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story