Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 10:47 AM IST Updated On
date_range 7 May 2018 10:47 AM ISTപുത്തരിക്കണ്ടം മൈതാനിയിൽ കാർഷിക ഭക്ഷ്യമേള
text_fieldsbookmark_border
തിരുവനന്തപുരം: റെഡിമെക്സ് പുതുമകൾക്കിടയിൽ മറഞ്ഞുപോയ തനത് ഗ്രാമീണാനുഭവങ്ങൾ പുനരാവിഷ്കരിക്കുകയാണ് പുത്തരിക്കണ്ടത്തെ കാർഷിക ഭക്ഷ്യമേള. നാട്ടിടങ്ങളിലെ ചായക്കടകളും കാളവണ്ടികളും ചക്രവും ഇവിടെ കാണാം. വിവിധതരം തേനുകൾ, നൂതന മത്സ്യകൃഷി റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, രാജ്യത്തിെൻറ പല ഭാഗത്ത് നിന്നുള്ള ജമ്നാപ്യാരി ഉൾപ്പെടെയുള്ള ആടുകളുടെ പ്രദർശനം, പുസ്തകമേള, വിത്ത് വിതരണം തുടങ്ങിയവ സന്ദർശകർക്ക് വിരുന്നൊരുക്കി മേളയിൽ സജീവമായി പ്രവർത്തിക്കുന്നു. ചക്കകളുടെയും പഴങ്ങളുടെയും വിവിധതരം ഭക്ഷ്യപദാർഥങ്ങളും കുടുംബശ്രീ കൂട്ടായ്മയുടെ ഭക്ഷ്യമേളയും ഏറെ ശ്രദ്ധയാകർഷിക്കുന്നു. മേള 22ന് സമാപിക്കും. സുരേഷ് േഗാപി എം.പിയാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story