Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗൻവാടി ജീവനക്കാരുടെ...

അംഗൻവാടി ജീവനക്കാരുടെ നിയമനം: അപാകത പരിഹരിച്ച് സർക്കാർ ഉത്തരവ്​

text_fields
bookmark_border
തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകളിലെ അപാകത പരിഹരിച്ച് സാമൂഹികനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അംഗന്‍വാടി ജീവനക്കാരുടെ വിവിധ സംഘടനകളുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നടത്തിയ ചര്‍ച്ചയുടെ തുടര്‍നടപടിയായാണ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം അംഗന്‍വാടി ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമവും നിശ്ചയിച്ചു. ജീവനക്കാരിയായിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള നിയമനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനായി അംഗന്‍വാടിയില്‍നിന്ന് രാജിെവച്ചവര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധിയായിരിക്കെ അംഗന്‍വാടിയില്‍ നിയമന ഉത്തരവ് ലഭിച്ചവര്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിക്കകത്തുള്ള സ്ഥലംമാറ്റം, സീനിയോറിറ്റി ലിസ്റ്റില്‍ നിന്നുള്ള നിയമനം, സെലക്ഷന്‍ ലിസ്റ്റില്‍നിന്നുള്ള നിയമനം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍നിന്നുള്ള സ്ഥലം മാറ്റം, മറ്റ് പ്രോജക്ടുകളില്‍നിന്നുള്ള സ്ഥലം മാറ്റം എന്നിങ്ങനെയാണ് മുന്‍ഗണനാക്രമം നിശ്ചയിച്ചത്. പുതുക്കിയ ഉത്തരവനുസരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളിലെ അംഗൻവാടി തസ്തികയുടെ 25 ശതമാനം, നാലിലൊന്ന് എന്ന കണക്കില്‍ ഓരോ നാലാമത്തെ ഒഴിവും 10 വര്‍ഷം സ്ഥിരസേവനവും എസ്.എസ്.എല്‍.സി അല്ലെങ്കില്‍ പത്താംതരം തുല്യതയും നേടിയിട്ടുള്ള ഹെല്‍പര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ആകെ തസ്തികയുടെ 25 ശതമാനം ഹെല്‍പര്‍മാരില്‍നിന്നുള്ള സ്ഥാനക്കയറ്റം തികയുന്നതു വരെ നീക്കി െവച്ചു. ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അംഗന്‍വാടി വര്‍ക്കറുടെയും ഹെല്‍പറുടെയും ആകെ ഒഴിവി​െൻറ 10 ശതമാനം അംഗന്‍വാടിക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്കോ അവരുടെ ആശ്രിതര്‍ക്ക് വേണ്ടിയോ മാറ്റി െവക്കണം. പ്രോജക്ട് വര്‍ക്കറുടെ അല്ലെങ്കില്‍ ഹെല്‍പർ ഒഴിവുകളുടെ ഓരോ 10ാമത്തെ ഒഴിവും ഈ വിഭാഗത്തിൽനിന്ന് നിയമനം നടത്തണം. അംഗന്‍വാടി ഹെല്‍പര്‍മാരില്‍നിന്ന് വര്‍ക്കറായി സ്ഥാനക്കയറ്റം നല്‍കുന്നതും അംഗന്‍വാടി കെട്ടിട നിർമാണത്തിനായി ഭൂമി സൗജന്യമായി നല്‍കിയവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ നിയമനം നല്‍കുന്നതും മുന്‍ഗണനാക്രമത്തില്‍നിന്ന് ഒഴിവാക്കി പ്രത്യേകമായി പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story