Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:30 AM GMT Updated On
date_range 3 May 2018 5:30 AM GMTമാനേജ്മെൻറുകൾ കടുംപിടിത്തത്തിൽ; നഴ്സുമാർ വീണ്ടും സമരത്തിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: കുറഞ്ഞവേതനം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും മാനേജ്മെൻറുകള്‍ വഴങ്ങാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരരംഗത്തേക്ക്. മേയ് 16ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ (യു.എൻ.എ) നേതൃത്വത്തില്‍ സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെൻറുകള്‍ ഹൈകോടതിയെ സമീപിക്കുമെന്നറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് യു.എന്‍.എ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനംനൽകി. സര്‍ക്കാര്‍ തടസ്സ ഹരജി നല്കിയാല് സര്‍ക്കാറിെൻറ വാദം കേള്‍ക്കാതെയുള്ള സ്റ്റേ നടപടി ഒഴിവാക്കാം. സര്‍ക്കാര്‍ ഉത്തരവ് ആയതിനാല്‍ യു.എന്‍.എക്ക് തടസ്സ ഹരജി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രിയെകണ്ടശേഷം സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ്. സുബി, ജില്ലാ വൈസ് പ്രസിഡൻറ് ഹരീഷ് എന്നിവര്‍ അറിയിച്ചു. ശമ്പള പരിഷ്കരണ ഉത്തരവില്‍ അലവന്‍സ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചും ട്രെയിനി സമ്പ്രദായം നിര്ത്തലാക്കണമെന്നാവശ്യപ്പെട്ടുമാണ് സംഘടന മാര്‍ച്ച് നടത്തുന്നത്. ചേര്‍ത്തല കെ.വി.എം ആശുപത്രി അധികൃതര്‍ക്കെതിരെ സര്‍ക്കാറിന് ഒന്നുംചെയ്യാന്‍ കഴിയിെല്ലന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സുപ്രീംകോടതി നിര്‍ദേശം അട്ടിമറിച്ച് ശമ്പളത്തുക 8000 മുതല്‍ 10000 രൂപ വരെ കുറച്ച നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story