Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 11:05 AM IST Updated On
date_range 27 March 2018 11:05 AM ISTആദിവാസി, ദലിത് വിഭാഗങ്ങളുടെ അവസ്ഥ; സർക്കാർ ധവളപത്രമിറക്കണം ^വി.എം. സുധീരൻ
text_fieldsbookmark_border
ആദിവാസി, ദലിത് വിഭാഗങ്ങളുടെ അവസ്ഥ; സർക്കാർ ധവളപത്രമിറക്കണം -വി.എം. സുധീരൻ തിരുവനന്തപുരം: സംസ്ഥാനത്തെ ദലിത്, ആദിവാസി വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥ സംബന്ധിച്ച് സത്യസന്ധമായ പരിശോധന നടത്തി ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയാറാകണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ആദിവാസി, ദലിത് മുന്നേറ്റസമിതി (എ.ഡി.എം.എസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൗ വിഭാഗങ്ങളുടെ കാര്യത്തിൽ എവിടെ പാളിച്ച സംഭവിെച്ചന്ന പരിശോധന അനിവാര്യമാണ്. ആദിവാസി, ദലിത് വിഭാഗങ്ങൾക്കായുള്ള ഫണ്ട് വിനിയോഗം സംബന്ധിച്ച സമഗ്ര പരിശോധനയും ആവശ്യമാണ്. ആദിവാസികൾക്കും ദലിതുകൾക്ക് നൽകാൻ ഭൂമിയില്ലെന്ന് പറയുന്ന സർക്കാർ കോവളം കൊട്ടാരം ഉൾപ്പെടെയുള്ളവ മുതലാളിമാർക്ക് വിട്ടുകൊടുക്കാൻ മടികാണിക്കുന്നില്ല. കൈയേറ്റ മാഫിയക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ല. ശ്രീറാം വെങ്കിട്ടരാമനെയും അദീല അബ്ദുല്ലയെയും രായ്ക്കുരാമാനം സ്ഥലം മാറ്റിയത് ഇതിെൻറ തെളിവാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു. എ.ഡി.എം.എസ് സംസ്ഥാന പ്രസിഡൻറ് വെള്ളാർ അഷ്ടപാലൻ അധ്യക്ഷത വഹിച്ചു. അഡ്വ. എം. വിൻസെൻറ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ഗോപാലൻ, സെക്രട്ടറി വെങ്ങാനൂർ അശോകൻ, സംസ്ഥാന കമ്മിറ്റിയംഗം നീലക്കുയിൽ, ചന്ദ്രശേഖർ, വിഴിഞ്ഞം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story