Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 10:53 AM IST Updated On
date_range 27 March 2018 10:53 AM ISTമന്ത്രി ശൈലജക്ക് ക്ലീൻ ചിറ്റ്: വിധി ഏപ്രിൽ മൂന്നിന്
text_fieldsbookmark_border
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഭർത്താവിെൻറ പേരിൽ അനധികൃതമായി ചികിത്സാ ചെലവ് എഴുതിയെടുത്തെന്ന കേസിൽ ക്ലീൻ ചിറ്റ് നൽകിയതിനെതിരായ ഹരജിയിൽ അടുത്ത മാസം മൂന്നിന് കോടതി വിധിപറയും. ഇതുസംബന്ധിച്ച വിസ്താരം പൂർത്തിയായി. ആശ്രിതരുടെ ചികിത്സാ ആനുകൂല്യം സർവിസിൽനിന്ന് വിരമിച്ചവർ കൈപ്പറ്റുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കുന്ന 1987ലെ സർക്കാർ ജി.ഒ നിയപരമായി അംഗീകരിച്ചിട്ടുള്ളതാണെന്ന് വിജിലൻസ് കോടതിയെ വീണ്ടും അറിയിച്ചു. സർക്കാറിൽനിന്ന് വിരമിച്ച വ്യക്തികളാണ് കുടുംബത്തിൽ ഉള്ളതെങ്കിലും അതിന് മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറ് ലഭിക്കുന്നതിൽ തെറ്റുണ്ടെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗവും എം.പിയുമായ വി. മുരളീധരെൻറ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് ഫയൽ ചെയ്‌തത്. മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനും മട്ടന്നൂർ സർക്കാർ എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കെ.കെ. ഭാസ്കരെൻറ ചികിത്സാചെലവായ 180088.8 രൂപ അനധികൃതമായി എഴുതിയെടുക്കാൻ ശ്രമിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കെ.കെ. ഭാസ്കരൻ ചികിത്സ നടത്തിയ കാലാവധി പല രേഖകളിലും കാണിച്ചിട്ടില്ലെന്നും പൊതുഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് ഹരജിയിലെ ആരോപണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story