Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:44 AM GMT Updated On
date_range 23 March 2018 5:44 AM GMTപെരും കലയാട്ടം
text_fieldsbookmark_border
കൊല്ലം: മീനച്ചൂടിെൻറ സൂര്യകാന്തിയിൽ പകലെരിയുേമ്പാൾ യുവത കലാവിരുെന്നാരുക്കി കുളിർമഴ പെയ്യിക്കുന്ന കാഴ്ചയാണ് മൂന്നു ദിനരാത്രങ്ങളിൽ നഗരിയിൽ കാണാനായത്. കലയുടെ മേളം കൊട്ടിക്കയറുേമ്പാൾ വേദികളിലെല്ലാം ഉത്സവത്തിമിർപ്പാണ്. ആടിയും പാടിയും കൊഴുക്കുന്ന കേരളസർവകലാശാല യുവജനോത്സവം കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. കലോത്സവം കേരളത്തിെൻറ വരുംകാലം സമൃദ്ധിയുടേതാകുമെന്ന് ഉറപ്പാക്കുന്ന മുഹൂർത്തങ്ങൾ... അരങ്ങിൽ ഏഴഴക് ഒഴുകും വിസ്മയപ്രകടനങ്ങൾ. കൈവിട്ടുപോയ സമ്മാനങ്ങൾ കൈപ്പിടിയിലൊതുക്കിയും വരാനിരിക്കുന്ന മത്സരങ്ങളെ നെഞ്ചിൽ ചേർത്തും മൂന്നാംദിവസത്തിെൻറ ഇതളുകൾ കൊഴിയുേമ്പാൾ ചിരിയും ചിന്തയുമായി യുവതയുടെ ആഘോഷങ്ങൾ പൂത്തുലയുകയാണ്. അടിച്ചമർത്തലുകൾെക്കതിരെ യുവജനതയുടെ സ്വതന്ത്ര പ്രഖ്യാപനം വിളിച്ചറിയിച്ചുള്ള ഘോഷയാത്രയോടെയായിരുന്നു കൊല്ലം പൂരത്തിന് തുടക്കംകുറിച്ചത്. സ്വാതന്ത്ര്യത്തിനും സംസ്കാരത്തിനും അതിർവരമ്പുകൾ നിശ്ചയിക്കുന്ന പുതിയ കാലത്തോട് കലഹിക്കുന്ന ക്ഷുഭിത കൗമാരത്തിെൻറ ഉൗർജപ്രവാഹമായി മാറിയ ഘോഷയാത്ര ഏവരുടെയും മനം കവരുന്നതായിരുന്നു. മുന്നു ദിവസങ്ങളിലായി അഭിനയവും നൃത്തവും പാട്ടും എഴുത്തും വരയും കിന്നാരം പറച്ചിലുകളുമായി വളരെവേഗം കൊഴിഞ്ഞുപോയി. അണയാതെ നിൽക്കെട്ട ഇൗ കലോത്സവത്തിെൻറ പകലിരവുകൾ എന്നാശിക്കുന്നവരുണ്ടെങ്കിലും കലാമേളക്ക് ശനിയാഴ്ച കൊടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story