Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 11:05 AM IST Updated On
date_range 20 March 2018 11:05 AM IST'മോസ്കോയിൽ മഴ പെയ്യുേമ്പാൾ ആലപ്പുഴയിൽ കുട പിടിക്കുന്നവരായിരുന്നു കേരള കമ്യൂണിസ്റ്റുകൾ'
text_fieldsbookmark_border
തിരുവനന്തപുരം: സോവ്യറ്റ് യൂനിയെൻറ കാലത്ത് മോസ്കോയിൽ മഴ പെയ്യുേമ്പാൾ ആലപ്പുഴയിൽ കുട തുറന്നിരിക്കുന്നവരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകാർ എന്ന ആക്ഷേപത്തിൽ കഴമ്പുണ്ടായിരുെന്നന്ന് കേരള സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. ജി. ബാലമോഹൻ തമ്പി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം ഗവ. വിമൻസ് കോളജ് മലയാള പഠന വിഭാഗവും ചേർന്ന് സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാലത്ത് സോവ്യറ്റ് യൂനിയനെ അന്ധമായി പിന്തുടരുന്ന സ്വഭാവമുണ്ടായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക്. അതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാന്തവും പ്രായോഗികതയും യോജിപ്പിച്ച് നയപരിപാടി ഉണ്ടാക്കുക എന്ന ശ്രമകരമായ ജോലിയാണ് ഇ.എം.എസ് നടപ്പാക്കിയത്. ഒളിവിൽ കഴിഞ്ഞ കാലത്തെ അനുഭവമാണ് അദ്ദേഹത്തെ തൊഴിലാളി വർഗത്തിെൻറ ദത്തുപുത്രനാക്കിയത്. 1960കളിൽ പാർട്ടിയിൽ ഉടലെടുത്ത തർക്കത്തിെൻറ തുടർച്ച തന്നെയാണ് കോൺഗ്രസുമായുള്ള സഖ്യത്തിെൻറ കാര്യത്തിൽ ഇപ്പോഴും പാർട്ടിക്കുള്ളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കാർത്തികേയൻ നായർ, ഡോ.കെ.പി. മോഹനൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story