Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 10:59 AM IST Updated On
date_range 16 March 2018 10:59 AM ISTമകെൻറ മർദനത്തിൽ ഗുരുതര പരിക്കേറ്റ വൃദ്ധ ആശുപത്രിയിൽ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ് ----------------------------------------------------------
text_fieldsbookmark_border
*വസ്തുതർക്കത്തെ തുടർന്നാണ് മകൻ അമ്മയെ മർദിച്ചത് കൊട്ടാരക്കര: വസ്തുതർക്കത്തിെൻറ പേരിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കേറ്റ വൃദ്ധമാതാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. കൊട്ടാരക്കര മൈലം തെക്കേക്കര പുള്ളാർക്കോണം പുലിപ്പാറ താഴെതിൽ ശോശാമ്മ(65)യെയാണ് മകൻ മാത്തുക്കുട്ടി വസ്തുതർക്കത്തിെൻറ പേരിൽ മർദിച്ചവശയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് മകനായ മാത്തുകുട്ടിയും മരുമകളും ശോശാമ്മയുടെ വീട്ടിലെത്തിയത്. കുടുംബ ഓഹരിയായ വസ്തു വീതംെവച്ചതിൽ മാതാവിെൻറ പേരിലുള്ള വസ്തു തനിക്ക് വേണമെന്നാവശ്യപ്പെട്ടാണ് മാത്തുക്കുട്ടി വീട്ടിലെത്തി മാതാവിനെ മർദിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ രണ്ടരവർഷമായി മകൻ തന്നെ സ്വത്ത് സംബന്ധമായ തർക്കത്തിൽ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയാണെന്നും മാതാവ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് കൊട്ടാരക്കര പൊലീസിൽ പലതവണ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. മർദനമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിെൻറ മൊഴിയെടുക്കാൻ പരാതി നൽകി മൂന്ന് ദിവസത്തിനുശേഷമാണ് പൊലീസ് തയാറായത്. സംഭവം വിവാദമായപ്പോഴാണ് പൊലീസ് ആശുപത്രിയിൽ വരാൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story