Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:38 AM GMT Updated On
date_range 14 March 2018 5:38 AM GMTസുഗതെൻറ കുടുംബത്തിന് വർക്ഷോപ്: ൈവദ്യുതിക്ക് എൻ.ഒ.സി ഇന്ന് നൽകും
text_fieldsbookmark_border
കുന്നിക്കോട്: ആത്മഹത്യ ചെയ്ത സുഗതെൻറ കുടുംബത്തിന് വര്‍ക്ഷോപ് തുടങ്ങാൻ വൈദ്യുതിക്കായുള്ള എൻ.ഒ.സി ബുധനാഴ്ച നൽകും. വർക്ഷോപ് നടത്താനാകാതെ ഇളമ്പലിൽ ആത്മഹത്യ ചെയ്ത പ്രവാസി സുഗതെൻറ മക്കളുടെ അപേക്ഷയിൽ വർക്ഷോപ്പിന് വൈദ്യുതിക്കായുള്ള എൻ.ഒ.സി തയാറായത്. പാട്ടകരാർ വ്യവസ്ഥയിലാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. 20 അംഗ പഞ്ചായത്ത് സമിതിയിൽ സി.പി.എമ്മിലെ 10 അംഗങ്ങളും ആറു കോൺഗ്രസ് അംഗങ്ങളും അനുകൂലിച്ചപ്പോൾ നാല് സി.പി.ഐ അംഗങ്ങൾ എതിർത്തു. മാനുഷിക പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും അറിയിച്ചു. വർക്ഷോപ് നിർമാണം നടന്നുവന്ന സ്ഥലം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണോ എന്ന് അധികൃതർ പരിശോധിക്കുകയാണ്. 2008ന് മുമ്പ് നികത്തിയ ഭൂമിയായതിനാൽ ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കികിട്ടുന്നതിന് നിയമസാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ഭൂ ഉടമ ഷാജി കുര്യെൻറ പേരിലാണ് കഴിഞ്ഞ പഞ്ചായത്ത് യോഗത്തിൽ സുഗതെൻറ മക്കൾ അപേക്ഷ നൽകിയത്. അപേക്ഷയിൽ ചൊവ്വാഴ്ച തന്നെ എൻ.ഒ.സി തയാറാക്കിയെങ്കിലും സുഗതെൻറ മക്കൾ എത്തിയില്ല. പ്രസിഡൻറ് സുഗതെൻറ മക്കളുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്ഥലത്തിെല്ലന്നും ബുധനാഴ്ച എത്താമെന്നും അറിയിച്ചു. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്നും ഒരു കാരണവശാലും എൻ.ഒ.സി നൽകരുതെന്ന നിലപാടാണ് സി.പി.ഐക്ക്. വർക്ഷോപ് തുടങ്ങാനായി നിർമിച്ച ഷെഡിനു മുന്നിൽ എ.ഐ.എസ്.എഫ് കൊടികുത്തുകയും ഷെഡ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കാരണത്താൽ മനോവിഷമത്തിൽ സുഗതൻ ആത്മഹത്യ ചെയ്തതായിട്ടാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story