Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 11:00 AM IST Updated On
date_range 12 March 2018 11:00 AM ISTസരസ്വതിയമ്മക്കിനി കുടവുമായി അലയേണ്ട; വീട്ടുമുറ്റത്ത് തെളിനീരൊരുക്കി 'പാട്ടരുവി' യിലെ കൂട്ടുകാർ
text_fieldsbookmark_border
ചവറ: ഒരിറ്റ് കുടിവെള്ളത്തിന് കുടവുമായി അയൽവീടുകളിൽ ഓടി നടക്കുന്ന സരസ്വതിയമ്മക്കിനി ആശ്വസിക്കാം. വൃദ്ധമാതാവിെൻറ സ്വപ്നം ഏറ്റെടുത്ത് 'പാട്ടരുവി'പ്രവാസി നവമാധ്യമ കൂട്ടായ്മ വീട്ടുമുറ്റത്തൊരുക്കി നൽകിയത് തെളിനീർ നിറഞ്ഞ കിണർ. പൂർത്തിയായ കിണറ്റിൽനിന്ന് പ്രവാസികളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആദ്യ തൊട്ടി വെള്ളം കോരിയപ്പോൾ സരസ്വതിയമ്മ മതിയാവോളം കുടിച്ച്, നിറഞ്ഞ മനസ്സോടെ. വേനൽക്കാലത്ത് ശുദ്ധജല ക്ഷാമം രൂക്ഷമായ പന്മന നടുവത്ത് ചേരിയിൽ വള്ളൂച്ചാലിൽ സരസ്വതിയമ്മക്കാണ് പ്രവാസികളുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് കിണർ നിർമിച്ചത്. മേനാരോഗിയായ മകനും വൃദ്ധയായ സഹോദരിക്കുമൊപ്പം ഏതു സമയവും തകർന്നുവീഴാറായ ഷെഡിൽ കഴിയുന്ന വൃദ്ധ മാതാവിെൻറ ദുരിതാവസ്ഥ മനസ്സിലാക്കി വാർഡ് അംഗം നിസാർ വരവിളയാണ് പ്രവാസികളുടെ നവമാധ്യമ കൂട്ടായ്മയായ പാട്ടരുവിയുടെ മുന്നിൽ കിണർ നിർമാണ വിവരമറിയിക്കുന്നത്. 20 ഓളം വരുന്ന അംഗങ്ങൾ നിറഞ്ഞ മനസ്സോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നിർമാണത്തിെൻറ പൂർണ ചെലവും സംഘം ഏറ്റെടുത്തതോടെ നാട്ടിലെ പ്രവാസികളുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു. രണ്ടു ദിവസംകൊണ്ടാണ് 12 തൊടികളിൽ കിണർ നിർമാണം പൂർത്തിയായത്. ചവറ എസ്.ഐ ജയകുമാറാണ് ആദ്യ തൊട്ടി വെള്ളം കോരി ഉദ്ഘാടനം നിർവഹിച്ചത്. വാർഡ് അംഗം നിസാർ വരവിള, പാട്ടരുവി പ്രവർത്തകരായ നിസാർ വലിയത്ത്, പന്മന മുഹമ്മദ് കുഞ്ഞ്, ഹുസൈൻ തണ്ടളത്ത്, സലീം പള്ളിവടക്ക്, ഉമർ മുക്താർ എന്നിവർ സംസാരിച്ചു. ആഴ്ചകൾക്കു മുമ്പ് പക്ഷാഘാത ബാധിതനായി ചികിത്സയിലുള്ള ഗൃഹനാഥന് പ്രവാസികൾ സമാഹരിച്ച ധനസഹായവും പാട്ടരുവി പ്രവർത്തകർ കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story