Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബംഗളൂരുവിൽ മലയാളി...

ബംഗളൂരുവിൽ മലയാളി നഴ്സിങ്​ വിദ്യാർഥിയെ കോളജ്​ അധികൃതർ മർദിച്ചതായി പരാതി

text_fields
bookmark_border
പാരിപ്പള്ളി: ഫീസ് കുടിശ്ശികയായതി​െൻറ പേരിൽ ചെയ്യാത്ത കുറ്റമാരോപിച്ച് മലയാളി നഴ്സിങ് വിദ്യാർഥിയെ കോളജ് അധികൃതർ മർദിച്ചതായി പരാതി. കൊല്ലം പാരിപ്പള്ളി കോട്ടക്കേറം ശ്രീവിലാസത്തിൽ അനുശ്രീക്കാണ് മർദനമേറ്റത്. രക്ഷാകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് ചെയർമാ​െൻറയും ഭാര്യയുടെയും പേരിൽ പാരിപ്പള്ളി പൊലീസ് കേസെടുക്കുകയും ബംഗളൂരു രാജൻഗുണ്ട് പൊലീസ് സ്റ്റേഷന് കൈമാറുകയും ചെയ്തു. കഴിഞ്ഞമാസം 28നാണ് വിദ്യാർഥിനിക്ക് മർദനമേറ്റതെന്ന് പരാതിയിൽ പറയുന്നു. സീനിയർ വിദ്യാർഥിയുടെ 500 രൂപ കാണാതായ സംഭവത്തിലാണ് അനുശ്രീയെ മർദിച്ചത്. പണം നഷ്ടപ്പെട്ടതായി പറയുന്ന പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് അനുശ്രീയെ ഓഫിസിലേക്ക് വിളിപ്പിക്കുകയും ചെയർമാനും ഭാര്യയും ചേർന്ന് മർദിക്കുകയുമായിരുന്നു. മർദനമേറ്റ് ചുണ്ടുകൾ കോടുകയും കൈകാലുകൾ തളരുകയും ചെയ്ത അനുശ്രീയെ ഏറെനേരം കോളജ് ലബോറട്ടറിയിൽ പാർപ്പിച്ച ശേഷം രാത്രിയോടെയാണ് ഹോസ്റ്റലിലേക്ക് മാറ്റിയത്. ദിവസങ്ങൾ കഴിഞ്ഞ് മറ്റ, വിദ്യാർഥികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. കോളജിലെത്തിയ മകളെ കാണാൻപോലും മാനേജ്മ​െൻറ് അനുവദിച്ചില്ലെന്നും വളരെ പ്രയാസപ്പെട്ടാണ് കൂട്ടിക്കൊണ്ടുവന്നതെന്നും മാതാവ് ശ്രീജ നൽകിയ പരാതിയിൽ പറയുന്നു. അനുശ്രീ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഫീസ് കുടിശ്ശികയായതി​െൻറ പേരിൽ അനുശ്രീയെ കോളജ് മാനേജ്മ​െൻറ് പലതരത്തിൽ പീഡിപ്പിച്ചുവരികയായിരുന്നു. ദിവസങ്ങളോളം ക്ലാസിൽ കയറ്റാതെ മാനസികമായി പീഡിപ്പിച്ചു. ഇതേത്തുടർന്ന് രണ്ടുതവണ മകൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story