Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:08 AM IST Updated On
date_range 2 March 2018 11:08 AM ISTഒന്നേകാൽ കിലോയുടെ സ്വർണക്കട്ടിയും ആഭരണവുമായി വിമാന യാത്രക്കാരി പിടിയിൽ
text_fieldsbookmark_border
വള്ളക്കടവ്: നാൽപത് ലക്ഷം രൂപ വിലവരുന്ന . തിരുവല്ല നെടുമ്പറമ്പിൽ നസ്രത്തിനെ (28) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിെൻറ തിരുവനന്തപുരം യൂനിറ്റ് പിടികൂടിയത്. ഒരുകിലോ തൂക്കംവരുന്ന സ്വർണക്കട്ടിയും കാൽകിലോ തൂക്കംവരുന്ന അഞ്ച് ചെയിനുകളും നാല് വളകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. അബൂദബിയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 2.30ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയാണ് ഇവർ. ഇവർ ഇരുന്ന സീറ്റിനടിയിലാണ് ഒരു കിലോയുടെ സ്വർണക്കട്ടി ഒളിപ്പിച്ച് െവച്ചിരുന്നത്. കാൽകിലോയുടെ ആഭരണങ്ങൾ കൈയിലും സൂക്ഷിച്ചിരുന്നു. രഹസ‍്യവിവരം കിട്ടിയതിനെ തുടർന്ന് നേരത്തെ തന്നെ എയർപോർട്ടിൽ എത്തിയ ഡി.ആർ.ഐ സംഘം വിമാനമിറങ്ങിയ ഉടനെ ഇവരെ പിടികൂടുകയായിരുന്നു. കൈയിൽ കരുതിയിരുന്ന കാൽകിലോ സ്വർണം വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന ആളിന് കൈമാറാനാണ് സ്വർണം കൊടുത്തയച്ച ആൾ നിർദേശിച്ചിരുന്നതെന്ന് നസ്രത്ത് ചോദ്യംചെയ്യലിൽ പറത്തു. സീറ്റിനടിയിൽ ഒളിപ്പിച്ച് െവച്ചിരുന്ന സ്വർണം അവിടെതന്നെ െവച്ചിരുന്നാൽ മതിയെന്നുമാണ് പറഞ്ഞത്. ഇത് വിമാനം വൃത്തിയാക്കാനെത്തുന്ന ജീവനക്കാർ വഴിയോ ഇവർക്കൊപ്പം യാത്രചെയ്ത മറ്റ് യാത്രക്കാർ വഴിയോ പുറത്തെത്തിക്കാനായിരുന്നു പദ്ധതിയെന്ന് അധികൃതർ സംശയിക്കുന്നു. മുമ്പ് പലതവണ ഇത്തരത്തിൽ വിമാനത്തിൽ ഒളിച്ചുെവച്ചിരുന്ന സ്വർണം ഡി.ആർ.ഐ പിടികൂടിയിരുന്നു. എന്നാൽ ഇതിനുപിന്നിലുള്ള സംഘങ്ങളെ പിടികൂടാൻ അധികൃതർക്ക് കഴിയാതെപോകുന്നതാണ് വീണ്ടും ഇതേരീതിയിൽ സ്വർണക്കടത്ത് നടക്കാൻ കാരണം. ഒരുവർഷത്തിനിടെ ഏഴരക്കിലോ സ്വർണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഡി.ആർ.ഐ അധികൃതർ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story