Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:08 AM IST Updated On
date_range 1 March 2018 11:08 AM ISTട്രാൻസ്ജെൻഡേഴ്സും മനുഷ്യാവകാശ പ്രവർത്തകരും മാർച്ചും ഏകദിന ഉപവാസവും നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: ട്രാൻസ്ജെൻഡേഴ്സിനെതിരെയുള്ള പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കുക, 2104ൽ പാസാക്കിയ ട്രാൻസ്ജെൻഡേഴ്സ് ബില്ലിലെ ആവശ്യങ്ങൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ട്രാൻസ്ജെൻഡേഴ്സും മനുഷ്യാവകാശ പ്രവർത്തകരും സെക്രട്ടേറിയറ്റ് മാർച്ചും ഏകദിന ഉപവാസവും നടത്തി. ഫൈസൽ ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് നിരന്തരം അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ട്രാൻസ്ജെൻഡേഴ്സ് ആക്രമിക്കപ്പെടുന്ന കേസുകളിൽപോലും പൊലീസ് കുറ്റവാളികളോട് ഇടപെടുന്ന രീതിയിലാണ് പെരുമാറുന്നത്. പലപ്പോഴും പ്രശ്നങ്ങളുമായി സമീപിക്കുന്ന ട്രാൻസ്ജെൻഡറുകളെ പൊലീസ് തന്നെ അക്രമിക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരം വേട്ടയാടലുകൾ അവസാനിപ്പിക്കണം. ട്രാൻസ്ജെൻഡേഴ്സിെൻറ നിരന്തര ആവശ്യത്തെ തുടർന്ന് 2014ൽ ബിൽ പാസാക്കിയെങ്കിലും ഇതുവരെ അതിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങളും അവകാശങ്ങളും നടപ്പിലാക്കിയിട്ടില്ല. ഇത് നടപ്പിലാക്കി ട്രാൻസ്ജെൻഡേഴ്സിെൻറ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു. എസ്.ജി.എം.എഫ്.കെ സംസ്ഥാന പ്രസിഡൻറ് ശ്രീക്കുട്ടി, നേതാക്കളായ ജി.ആർ. സന, തുഷാർ നിർമൽ സാരഥി, സി.എസ്. മുരളി, ശരത് ചേല്ലൂർ എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ചിന് നേതാക്കളായ രഞ്ജു, ശ്രീമയി, രഞ്ജു വൈക്കം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story