Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിസാ‍െൻറ ആദ്യ ഡിജിറ്റൽ...

നിസാ‍െൻറ ആദ്യ ഡിജിറ്റൽ ഹബ് കേരളത്തിൽ; ധാരണപത്രം ഒപ്പിട്ടു

text_fields
bookmark_border
photo തിരുവനന്തപുരം: ആഗോള വാഹന നിർമാതാക്കളായ നിസാ​െൻറ രാജ്യത്തെ ആദ്യ ഡിജിറ്റൽ ഹബ് സ്ഥാപിക്കാൻ നിസാൻ മോട്ടോർ കോർപറേഷൻ സംസ്ഥാന സർക്കാറുമായി ധാരണപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയ‍​െൻറ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി പോൾ ആൻറണിയും നിസാൻ കോർപറേറ്റ് വൈസ് പ്രസിഡൻറ് ടോണി തോമസുമാണ് ഒപ്പിട്ടത്. നിസാ‍​െൻറ വരവ് കേരളത്തിലേക്ക് ആദ്യ ആഗോള ബ്രാൻഡ് വരുന്നതി​െൻറ അടയാളം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മലയാളി വ്യവസായ പ്രമുഖരിൽ പലരും സംസ്ഥാനത്ത് സംരംഭം ആരംഭിക്കാൻ വിമുഖത കാണിക്കുന്ന ഘട്ടത്തിലാണ് മലയാളിയായ ടോണി തോമസിനെപ്പോലൊരാൾ പദ്ധതിയുമായി മുന്നോട്ടുവന്നത്. നിസാ‍​െൻറ വരവ് മലയാളി വ്യവസായികളുടെ മനോഭാവത്തിൽ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഹബി​െൻറ ലോഗോ ടോണി തോമസ് പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്‌നോസിറ്റിയിലാണ് ആദ്യഘട്ടത്തില്‍ 30 ഏക്കറും, രണ്ടാംഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ നിസാന് അനുവാദം നല്‍കിയിരിക്കുന്നത്. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കായുള്ള ഗവേഷണവും സാങ്കേതിക വികസനവുമാണ് ഡിജിറ്റല്‍ ഹബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിർമാണ കമ്പനികള്‍ക്കായാണ് ഫ്രാങ്കോ-ജപ്പാന്‍ സഹകരണ സംരംഭമായ നിസാന്‍ ഡിജിറ്റല്‍ ഹബ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുക. ഏഷ്യ, യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലെ സോഫ്റ്റ് വെയർ ആൻഡ് ഐ.ടി വികസന കേന്ദ്രങ്ങൾക്ക് സമാനമാണ് കേരളത്തിലെ ഹബ്. ചീഫ് സെക്രട്ടറി പോൾ ആൻറണി, അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, നിസാൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ ചെയർമാൻ പെയ്മാൻ കാർഗൻ, സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, ടെക്‌നോപാര്‍ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഋഷികേശ് നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story