Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:38 AM IST Updated On
date_range 27 Jun 2018 11:38 AM ISTപേപ്പർ സ്ട്രിപ് ഉപയോഗിച്ച് മത്സ്യത്തിലെ മായം കണ്ടെത്താം
text_fieldsbookmark_border
തിരുവനന്തപുരം: മാരക വിഷമത്സ്യം അതിർത്തിയിലൂടെ സംസ്ഥാനത്തേക്ക് ഒഴുകുന്നു. ആര്യങ്കാവ് ചെക്പോസ്റ്റില്‍ പിടിച്ചെടുത്ത വിഷമത്സ്യം തൂത്തുക്കുടിയില്‍നിന്നാണ് കൊണ്ടുവന്നത്. ഓപറേഷന്‍ സാഗര്‍റാണിയുടെ മൂന്നാം ഘട്ടത്തിൽ മായം കലര്‍ത്തിയ 28,000ത്തോളം കിലോഗ്രാം മത്സ്യം പിടികൂടി. അമരവിള, വാളയാര്‍, ആര്യങ്കാവ് ചെക് പോസ്റ്റുകളില്‍നിന്നാണ് മത്സ്യം പിടിച്ചെടുത്തത്. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ് രണ്ടാഴ്ചക്കകം വിപണിയിലെത്തും. മൂന്നുരൂപ വിലയുള്ള സ്ട്രിപ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മത്സ്യത്തിലെ മായം കണ്ടെത്താം. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ട് മാര്‍ഗം വരുന്ന മത്സ്യങ്ങളും പരിശോധിക്കും. ഇടനിലക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. മൂന്ന് ഘട്ടമായാണ് ഓപറേഷന്‍ സാഗര്‍റാണി നടപ്പാക്കുന്നത്. രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. മത്സ്യബന്ധന വിതരണകേന്ദ്രങ്ങളിൽനിന്ന് സാംപ്ൾ ശേഖരിച്ച് പരിശോധിക്കുകയാണ് രണ്ടാം ഘട്ടം. ഇതില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാംഘട്ട പരിശോധന ശക്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story