Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:38 AM IST Updated On
date_range 27 Jun 2018 11:38 AM ISTമത്സ്യവിപണിക്ക് തിരിച്ചടി; വിഷം കലർത്തുന്നത് അമിത ലാഭം മോഹിച്ച്
text_fieldsbookmark_border
രാസവസ്തു ചേര്‍ത്ത മീൻ കടല്‍മാർഗവും എത്തുന്നു തിരുവനന്തപുരം: മലയാളിയുടെ ഇഷ്ട വിഭവമായ മീനിൽ മാരകവിഷം കലരുന്നുവെന്ന ഭീതി മത്സ്യവിപണിയിൽ കനത്ത തിരിച്ചടി സൃഷ്ടിച്ചു. കിലോക്ക് 800 രൂപ വിലയുണ്ടായിരുന്ന നെയ്മീന്‍ 400ൽ എത്തിയെങ്കിലും മത്സ്യങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥ. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ ഗോവ, ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് മാസങ്ങള്‍വരെ പഴക്കമുള്ള മത്സ്യം അമിതമായനിലയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തിക്കൊണ്ടിരുന്നത്. അമിതലാഭം മോഹിച്ചാണ് വിഷം ചേർക്കുന്ന കടുംകൈക്ക് വൻകിട മത്സ്യലോബി തയാറാകുന്നത്. രാസവസ്തുക്കള്‍ ചേര്‍ത്ത മീൻ കടല്‍മാര്‍ഗവും സംസ്ഥാനത്തേക്ക് എത്തുന്നുവെന്നും പറയപ്പെടുന്നു. രാസവസ്തു ചേർത്ത മത്സ്യം മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന് കടൽമാർഗം ചെറിയ ബോട്ടുകള്‍ വഴിയാണ് കേരള തീരങ്ങളിലേക്ക് വരുന്നത്. ചെക് പോസ്റ്റുകളിൽ ലോറികള്‍ പിടിക്കാന്‍ തുടങ്ങിയതോടെയാണ് കടല്‍മാര്‍ഗം കടത്തുതുടങ്ങിയത്. ട്രോളിങ് നിരോധനവും മത്സ്യലഭ്യതക്കുറവും മുന്‍കൂട്ടി കണ്ട ഇതര സംസ്ഥാന മത്സ്യലോബികള്‍ മാസങ്ങള്‍ക്ക് മുമ്പേ പുറം തോട് കട്ടിയുള്ള മത്സ്യങ്ങളായ ചൂര, പാര, വത്തപാര, നെയ്മീന്‍, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങള്‍ സ്റ്റോക് ചെയ്തിരുന്നു. ഇതാണ് കൂടുതല്‍ അപകടകരമായരീതിയില്‍ രാസവസ്തുക്കള്‍ ചേര്‍ന്ന് എത്തുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, മുട്ടം തുറമുഖങ്ങളിൽനിന്ന് ചെറുമത്സ്യങ്ങള്‍പോലും ലേലം വിളിച്ച് എടുത്തവര്‍ കൂടുതല്‍ വില പ്രതീക്ഷിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വില്‍പനക്ക് എത്തിക്കുകയാണ്. രാസവസ്തുക്കള്‍ ചേര്‍ക്കുന്ന രീതി മത്സ്യങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതിരിക്കാന്‍ ഐസ് ഫാക്ടറികള്‍തന്നെ അമിതമായി അമോണിയ ചേര്‍ത്ത ഐസുകള്‍ നിർമിച്ചുനല്‍കുന്നുണ്ട്. പെെട്ടന്ന് അലിഞ്ഞുപോകിെല്ലന്നത് അമോണിയ ഐസിെൻറ പ്രത്യേകതയാണ്. കടലില്‍െവച്ച് പിടികൂടുന്ന മത്സ്യങ്ങളില്‍ ഇത്തരം ഐസുകള്‍ ചേര്‍ത്ത് മത്സ്യങ്ങള്‍ ദിവസങ്ങളോളം ബോട്ടില്‍ കിടക്കും. തീരത്ത് എത്തുേമ്പാല്‍ ലേലം വിളിച്ച് എടുക്കുന്നവര്‍ വീണ്ടും ഇതിലേക്ക് അമോണിയ ചേര്‍ത്ത ഐസും ഫോര്‍മലിനും കലര്‍ത്തി മൊത്തവിതരണകേന്ദ്രങ്ങളിൽ എത്തിക്കും. ഇവിടെനിന്ന് മത്സ്യം വാങ്ങുന്ന കച്ചവടക്കാര്‍ സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തു കൂടി ചേര്‍ക്കും. ഇത്തരം രാസവസ്തുക്കള്‍ ചേര്‍ക്കുന്ന മത്സ്യങ്ങളുടെ പുറംതോട് ദിവസങ്ങള്‍ കഴിഞ്ഞാല്‍പോലും ചീയാതിരിക്കും. ഇതിന് മുകളില്‍ വീണ്ടും കടല്‍ മണ്ണ് അമോണിയയും ഉപ്പും ചേർത്ത് വിതറിയാണ് വില്‍പ്പന. മത്സ്യപ്പെട്ടിയിൽനിന്ന് െഎസ് അലിഞ്ഞ് ഒഴുകിപ്പോകാതിരിക്കാനായി സോപ്പിന്‍ കഷണങ്ങള്‍ കൊണ്ട് സുഷിരങ്ങൾ അടച്ചുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story