Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2018 6:35 AM GMT Updated On
date_range 26 Jun 2018 6:35 AM GMTവൃദ്ധമാതാവിനെ മര്‍ദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
text_fieldsbookmark_border
പത്തനാപുരം: വൃദ്ധമാതാവിനെ മകനും മരുമകളും ചേർന്ന് ക്രൂരമായി മര്‍ദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. പത്തനാപുരം കുണ്ടയം പേരപ്പാട്ടിൽ വീട്ടിൽ ഇന്ദിരാമ്മയാണ്(70) മർദനത്തിൽ പരിക്കേറ്റ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരുവർഷമായി മകൻ പ്രദീപും മരുമകളും ചേർന്ന് തന്നെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ഇന്ദിരാമ്മ പറയുന്നു. പത്തനാപുരം െപാലീസിൽ നിരവധി തവണ പരാതിപ്പെെട്ടങ്കിലും ഒരു ഫലവുമുണ്ടായില്ല. 25വർഷം മുമ്പ് ഭർത്താവ് പ്രഭാകരൻ പിള്ള മരിച്ചതിനെതുടർന്ന് വളരെ ബുദ്ധിമുട്ടിയാണ് ഏകമകനായ പ്രദീപിനെ വളർത്തിയത്. തെൻറ പേരിലുള്ള സ്വത്തിന് വേണ്ടിയാണ് നിരന്തരം മർദിക്കുന്നതെന്നും വൃദ്ധമാതാവ് പറയുന്നു. വീട്ടിൽ നിന്ന് ഭക്ഷണം പോലും തരില്ല. സ്വന്തമായി റേഷൻ അരി വാങ്ങി ആഹാരം കഴിക്കാനും സമ്മതിക്കില്ല. മർദനത്തിൽ കൈയിലും ദേഹത്തും പരിക്കേറ്റ ഇവരെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. മകൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെതുടർന്ന് ഇന്ദിരാമ്മയുടെ സഹോദരങ്ങളാണ് ഇപ്പോൾ സംരക്ഷണം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story