Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 5:53 AM GMT Updated On
date_range 23 Jun 2018 5:53 AM GMTസഹോദരനെ അടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം
text_fieldsbookmark_border
കൊല്ലം: ജ്യേഷ്ഠസഹോദരനെ പലകകൊണ്ട് തലക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി തേവലക്കര പാലയ്ക്കൽ മുറിയിൽ അംബികാ ഭവനത്തിൽ പപ്പൻ എന്ന വിജയൻ പിള്ളയെയാണ് കൊല്ലം അഡീഷനൽ സെഷൻസ്ജഡ്ജ് ആർ. രാമബാബു ശിക്ഷിച്ചത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കുഭാഗം പൊലീസാണ് കേസ് അന്വേഷിച്ചത്. വിജയൻ പിള്ളക്കൊപ്പം താമസിച്ചിരുന്ന ശിവൻകുട്ടിപിള്ളയാണ് തലക്കടിയേറ്റ് മരിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷെഡിൽ ഇരുവരം മദ്യപിക്കുന്നത് പതിവായിരുന്നു. ബാക്കിവന്ന മദ്യത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിജയൻപിള്ള പലക കഷണം എടുത്ത് ശിവൻകുട്ടിപിള്ളയുടെ തലക്കടിക്കുകയായിരുന്നു. തലയിലെ മുറിവിൽനിന്ന് രക്തംവാർന്നായിരുന്നു മരണം. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ-ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story