Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:00 AM IST Updated On
date_range 22 Jun 2018 11:00 AM IST'ഓപറേഷന്‍ സാഗര്‍റാണി'; പിടികൂടിയത് 12,000 കിലോ മത്സ്യം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിെൻറ 'ഓപറേഷന്‍ സാഗര്‍റാണി'യുടെ മൂന്നാം ഘട്ടത്തില്‍ പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗശൂന്യവുമായ 12,000 കിലോ മത്സ്യം. തിരുവനന്തപുരം അമരവിള ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. ഇൗ മത്സ്യം കൂടുതല്‍ പരിശോധനക്കുശേഷം നശിപ്പിച്ച് കളയും. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ് ഉപയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് ഇവരുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒാരോ കിലോയിലും 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. പാലക്കാട് വാളയാറില്‍നിന്ന് പിടിച്ചെടുത്ത 6,000 കിലോ മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ തുടർന്നും കര്‍ശന നടപടികളെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എന്താണ് ഫോര്‍മാലിന്‍? ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയാറാക്കുന്ന രാസവസ്തു. പ്രധാനമായും മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ള മനുഷ്യ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നു. ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാകാതെ സൂക്ഷിക്കാന്‍ കഴിയും. മരിച്ചയാളുടെ വിവിധ ശരീരഭാഗങ്ങള്‍ പത്തോളജി പരിശോധനക്കായി അയക്കുന്നതും 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലിട്ടാണ്. ഇത് കുറഞ്ഞ അളവാണെങ്കില്‍പോലും കുറേക്കാലം കേടുവരില്ല. മൃതദേഹം എംബാം ചെയ്യാനായും ഉപയോഗിക്കുന്നു. ഫോര്‍മാലിന്‍ ചേർത്ത മീൻ കഴിച്ചാൽ: ശരീരത്തിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.കെ. ശശികല പറഞ്ഞു. ചെറിയ അളവിലാണെങ്കില്‍കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ പലതരം അവയവങ്ങളെയും ബാധിക്കുമെന്നും അർബുദം പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story