Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:11 AM IST Updated On
date_range 19 Jun 2018 11:11 AM ISTജലഅതോറിറ്റി: ബില്ലിങ് സോഫ്റ്റ്വെയറിൽ പോരായ്മ; ലക്ഷങ്ങളുടെ നഷ്ടം
text_fieldsbookmark_border
തിരുവനന്തപുരം: ജല അതോറിറ്റിയിലെ ബില്ലിങ് സാേങ്കതികസംവിധാനത്തിലെ പോരായ്മ മൂലം ഫീസ്, പിഴ ഇനത്തിൽ 76.50 ലക്ഷം രൂപ ഇൗടാക്കാനായില്ലെന്ന് സി.എ.ജി റിപ്പോർട്ട്. ഡാറ്റാ ബേസ് രൂപകൽപനയിലെ അപാകത മൂലം ഒാൺലൈൻ മേൽനോട്ടത്തിന് കഴിഞ്ഞില്ല. ഇതുമൂലം 6.42 ലക്ഷത്തിെൻറ പണാപഹരണം നടന്നു. പ്രവർത്തനം സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തുന്നതിലുണ്ടായ കൃത്യതയില്ലായ്മ മൂലം വെള്ളക്കരം-മലിനജലസംസ്കരണം ഇനത്തിൽ 450.66 ലക്ഷത്തിെൻറ നഷ്ടമുണ്ടായി. ഉപഭോക്താക്കളിൽ നിന്ന് 1.35 ലക്ഷം അധികം ഇൗടാക്കുന്നതിനും ഇടയാക്കി. സോഫ്റ്റ്വെയറിലെ തെറ്റുമൂലം കൃത്യതയില്ലാത്ത വെള്ളക്കരബിൽ തയാറാക്കി. ഇതാകെട്ട 17.38 ലക്ഷം രൂപയുടെ നഷ്ടത്തിനിടയാക്കി. സ്റ്റാൻഡഡൈസേഷൻ പരിശോധനയിലെ പരാജയം സോഫ്റ്റ്വെയറിൽ ഗുരുതര വിവരസാേങ്കതിക സുരക്ഷാപാളിച്ചക്കും കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story