Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറസ്റ്റ് ചെയ്തവരെ...

അറസ്റ്റ് ചെയ്തവരെ പൊലീസ് മർദിച്ചെന്ന് ആരോപണം ബി.ജെ.പി കൗൺസിലർമാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പൊലീസ് അറസ്റ്റു ചെയ്‌ത പ്രവർത്തകരെ സ്റ്റേഷനിൽ മർദിച്ചെന്നാരോപിച്ച് ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകെൻറ ഓട്ടോറിക്ഷ കത്തിച്ചതുമായി ബന്ധപ്പെട്ട് കൈമനം അമ്പനാട് സ്വദേശികളായ അനീഷ് (25), അരുൺ (21) എന്നിവരെയാണ് രാവിലെ പൊലീസ് അറസ്റ്റുചെയ്‌തത്. വൈകിട്ട് ഇരുവരെയും സി.പി.എം പ്രവർത്തകരുടെ മുന്നിൽെവച്ച് കരമന എസ്.ഐ ശ്രീകാന്ത് മർദിച്ചെന്നാണ് ആരോപണം. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ കൗൺസിലർമാരായ ആശാനാഥ്, കരമന ഗോപൻ എന്നിവരെ പൊലീസ് ൈകയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. മർദനത്തിനിരയായവരെ രാത്രി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഉപരോധം അവസാനിച്ചു. അതേസമയം, പ്രതികളെ മർദിച്ചിട്ടില്ലെന്ന് കരമന എസ്.ഐ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story