Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 11:20 AM IST Updated On
date_range 12 Jun 2018 11:20 AM IST50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടാക്സ് ഓഫിസർ അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: വാണിജ്യനികുതി തുക കുറക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടാക്സ് ഓഫിസർ വിജിലൻസ് പിടിയിൽ. പാലക്കാട് ചിറ്റൂർ താലൂക്ക് ടാക്സ് ഓഫിസിലെ ടാക്സ് ഓഫിസർ ഹബീബ് റഹ്മാനെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പാലക്കാട് കരിപ്പോട് സ്വദേശി അനന്തകൃഷ്ണെൻറ അമ്പിളി ഫുഡ്സ് എന്ന സ്ഥാപനത്തിലെ വാണിജ്യ നികുതിയായ 15,53,000 രൂപ കുറവ് ചെയ്തുനൽകാൻ 50,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി ഹബീബ് റഹ്മാൻ 10,000 രൂപ വാങ്ങി. തുടർന്ന് നികുതി 1,09,000 രൂപയായി കുറച്ചുനൽകി. പിന്നീട് ബാക്കി തുകയായ 40,000 രൂപ ആവശ്യപ്പെട്ടു. അനന്തകൃഷ്ണൻ വിവരം വിജിലൻസിനെ അറിയിച്ചു. 40,000 രൂപ ഓഫിസിൽെവച്ച് കൈമാറുന്നതിനിടയിലാണ് പാലക്കാട് വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി കെ.എ. ശശിധരെൻറ നേതൃത്വത്തിൽ വിജിലൻസ് സംഘം പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർമാരായ കെ. വിജയകുമാർ, എം. ശശിധരൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story