Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:44 AM IST Updated On
date_range 5 Jun 2018 10:44 AM ISTആശുപത്രികൾക്ക് നേരെയുള്ള അതിക്രമം: സ്വകാര്യ ആശുപത്രികളിൽ ഒ.പി ബഹിഷ്കരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിെൻറ ഭാഗമായി കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ തിങ്കളാഴ്ച ഒ.പി ബഹിഷ്കരിച്ചു. സ്വകാര്യ ആശുപത്രികളുടെ ഏകോപനസമിതിയുടെ തീരുമാനപ്രകാരം ചെറുതും വലുതുമായ 200ഒാളം സ്വകാര്യ ആശുപത്രികൾ ബഹിഷ്കരണത്തിൽ പെങ്കടുത്തു. എന്നാൽ, അത്യാഹിതസേവനങ്ങളും കിടത്തി ചികിത്സയും ശസ്ത്രക്രിയയും മുടങ്ങിയില്ല. ആശുപത്രികളില്‍ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുക, രോഗികളുടെ ജീവന്‍ പന്താടരുത് എന്നിവ മുൻനിർത്തിയാണ് പ്രതിഷേധമെന്ന് ഏകോപനസമിതി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡ പിള്ള, കണ്‍വീനര്‍ ഡോ. അലക്‌സ് ഫ്രാങ്ക്വളിൻ എന്നിവര്‍ അറിയിച്ചു. ഇതിെൻറ ഭാഗമായി തിരുവനന്തപുരം ഹോസ്പിറ്റൽ കോഒാഡിനേഷൻ കമ്മിറ്റി ഇനി മുതൽ തിരുവനന്തപുരം ഹോസ്പിറ്റൽ കോഒാഡിനേഷൻ കമ്മിറ്റി ഫോർ പേഷ്യൻസ് സേഫ്റ്റി എന്നറിയപ്പെടും. കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ നടത്തിയ മിന്നല്‍ പണിമുടക്കും തുടര്‍ന്നുണ്ടായ അതിക്രമങ്ങളും രോഗികളെ വലച്ചു. അതിനാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കുവരുന്ന രോഗികളുടെ സുരക്ഷ പ്രധാനമാണെന്നും അതിനാലാണ് സ്വകാര്യ ആശുപത്രികളുടെ ഏകോപനസമിതി ഇപ്രകാരമൊരു തീരുമാനമെടുത്തതെന്നും ഭാരവാഹികൾ അറിയിച്ചു. അത്യാസന്നനിലയിലായിരുന്ന രോഗികളിൽ പലരെയും അടിയന്തരമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായി. ഇതിനുപോലും പലരും തടസ്സം നിന്നു. ഇത് രോഗികള്‍ക്കും ആശുപത്രിക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. അത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story