Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:38 AM IST Updated On
date_range 4 Jun 2018 10:38 AM ISTകെവിൻ വധം: പ്രതികൾക്ക് അസഭ്യവർഷം
text_fieldsbookmark_border
പുനലൂർ: തെളിവെടുപ്പിന് കൊണ്ടുവന്ന കെവിൻ വധക്കേസ് പ്രതികൾക്ക് നാട്ടുകാരുടെ അസഭ്യവർഷം. കെവിെൻറ മൃതദേഹം കണ്ടെത്തിയ ചാലിയക്കര പത്തുപറയിലും മറ്റും പ്രതികളെ കാണാൻ കനത്തമഴയിലും നിരവധിപേരാണ് എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ ചാലിയക്കരയിലേക്കുള്ള വാഹനങ്ങൾ പൊലീസ് തിരിച്ചുവിട്ടു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പ്രതികളെ എത്തിച്ചപ്പോൾ ജനരോഷം ശക്തമായി. വാഹനത്തിനടുത്തേക്ക് ഒാടിയെത്തിയവരെ പൊലീസ് ബലമായി നീക്കി. ആറ്റിെൻറ മറുകരയിലെ കാട്ടിലും ആളുകൂടി. ഫസിലിനെ പുറത്തിറക്കിയതോടെ അസഭ്യവർഷം തുടങ്ങി. നീനുവിെൻറ സഹോദരനും മുഖ്യപ്രതിയുമായ ഷാനുചാക്കോയേയും പിതാവ് ചാക്കോ ജോസഫിനേയും തെളിവെടുപ്പിന് കൊണ്ടുവരുമെന്ന ധാരണയിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തടിച്ചുകൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story