Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:54 AM IST Updated On
date_range 1 Jun 2018 10:54 AM ISTസ്കൂൾ തുറക്കുമ്പോൾ മധുരത്തോടൊപ്പം കയ്പ്പും നുകർന്ന് ഇളമ്പള്ളൂർ കെ.ജി.വി ഗവ.യു.പി സ്കൂൾ
text_fieldsbookmark_border
കുണ്ടറ: അധ്യാപകർ ഒന്നാകെ പുത്തൻ കുരുന്നുകളെ വരവേൽക്കാൻ തൊപ്പികളും തോരണങ്ങളും മധുരവും ഒരുക്കുമ്പോൾ പഠനമികവ് തേടി എത്തുന്ന കുരുന്നുകൾക്കിരിക്കാൻ ഇടമില്ലാത്തതിെൻറ പരിഭ്രമത്തിലാണ് അധ്യാപകർ. ഇളമ്പള്ളൂർ കെ.ജി.വി ഗവ.യു.പി സ്കൂളിനാണ് മധുരവും കയ്പ്പും ഒന്നിച്ച് നുകരേണ്ടിവരുന്നത്. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ രണ്ട് പതിറ്റാണ്ടായി മുന്നിൽ നിൽക്കുന്നതാണ് ഈ സർക്കാർ വിദ്യാലയം. 20 വർഷം മുമ്പ് ദേശീയ പാതയോരത്തെ ഈ വിദ്യാലയം അടച്ചുപൂട്ടാനും ബാറിന് കൈമാറാനും ശ്രമിക്കുന്നതായി പത്രവാർത്തകൾ വന്നിരുന്നു. ഈ സന്ദർഭത്തിൽ സ്കൂളിൽ സമ്മേളനത്തിനെത്തിയ കവി കുരീപ്പുഴ ശ്രീകുമാറിെൻറ ശ്രദ്ധയിൽ ഈ വാർത്ത എത്തുകയും അദ്ദേഹത്തിെൻറ 'സ്കൂൾ ബാർ' എന്ന പ്രശസ്ത കവിതക്ക് കാരണമാവുകയും ചെയ്തു. തുടർന്ന് അന്നത്തെ പി.ടി.എ മുൻകൈയെടുത്ത് രൂപവത്കരിച്ച സ്കൂൾ സംരക്ഷണസമിതിയുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ഇടപെടൽ സ്കൂളിനെ മികവിെൻറ കേന്ദ്രമാക്കി ഉയർത്താൻ സഹായകമായി. മുഴുവൻ അധ്യാപകരും ശമ്പളത്തിൽനിന്ന് ഒരുഭാഗം സ്കൂൾ പ്രവർത്തനത്തിന് ചെലവാക്കുന്ന മാതൃകയും സ്കൂളിെൻറ മികവിെൻറ ഘടകമാണ്. പ്രീ ൈപ്രമറി മുതൽ ഏഴാം ക്ലാസ്വരെ 820 കുട്ടികളാണ് പഠിക്കുന്നത്. 28 ക്ലാസ് മുറികൾ വേണ്ടിടത്ത് 24 മുറികളാണുള്ളത്. ഇതിൽ ഒരുമുറി ഓഫിസും മറ്റൊന്ന് സ്റ്റാഫ് റൂമും ആണ്. ലാബ്, ലൈബ്രറി എന്നിവക്ക് സൗകര്യമില്ല. ൈപ്രമറി ക്ലാസുകളിൽ പോലും 40 മുതൽ 55 വരെ കുട്ടികളാണ് പഠിക്കുന്നത്. ക്ലാസുകൾ സുഗമായി നടക്കണമെങ്കിൽ പത്ത് ക്ലാസ് മുറികൾ കൂടി വേണം. കഴിഞ്ഞ പത്ത് വർഷമായി സ്കൂൾ പി.ടി.എയും അധ്യാപകരും ഇതിനായി ജനപ്രതിനിധികളെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെയും കെട്ടിടം യാഥാർഥ്യമായിട്ടില്ല. ഇടംപദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി മേഴ്സിക്കുട്ടിയമ്മ തുക അനുവദിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് സ്കൂൾ വികസനസമിതി കെട്ടിടത്തിെൻറ പ്ലാനും മറ്റും നൽകിയിട്ട് ഒരുവർഷം തികയുന്നു. പക്ഷെ, നടപടികൾ കടലാസിൽ തുടരുകയാണിപ്പോഴും. പുതിയ കുരുന്നുകളെ വരവേൽക്കാൻ സ്കൂളും പരിസരവും ആകർഷകമാക്കുന്നതിലാണ് ഒരാഴ്ചയായി അധ്യാപകർ. സ്കൂൾ മുറ്റത്ത് മരത്തണലിൽ ചെറിയ കുളവും കവാടത്തിൽ ഉദ്യാനവും അതിൽ ഇരിപ്പിടങ്ങളും ഔഷധസസ്യങ്ങളുടെ തോട്ടവും ഒരുക്കിയിട്ടുണ്ട്. നവാഗതർക്ക് തൂവെള്ള തൊപ്പികളും മധുരവും നൽകിയാണ് സ്വീകരണം. പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി കവി ശശധരൻ കുണ്ടറ പാട്ടുകളും കവിതകളും കഥകളുമായി എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story