Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 5:09 AM GMT Updated On
date_range 1 Jun 2018 5:09 AM GMTമകളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും
text_fieldsbookmark_border
കൊല്ലം: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചൽ സ്വദേശിയായ മധ്യവയസ്കനെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഇ. ബൈജുവാണ് ശിക്ഷിച്ചത്. 2013 ഒക്ടോബർ 10നാണ് ഇയാൾ പതിനഞ്ചുകാരിയെ ആദ്യം പീഡിപ്പിച്ചത്. അമ്മയോട് വിവരം പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പീഡനം തുടർന്നതോടെ പെൺകുട്ടി ക്ലാസ് ടീച്ചറോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 13 സാക്ഷികളും 13 രേഖകളും ഹാജരാക്കി. പിഴത്തുകയിൽ 40,000 രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി കെ.പി. ജബ്ബാർ, ജി. സുഹോത്രൻ, അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story