Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:11 AM IST Updated On
date_range 26 July 2018 11:11 AM ISTമാധ്യമങ്ങളെ വിലക്കെടുത്ത് വ്യാജവാർത്തകൾ ബി.ജെ.പി പ്രചരിപ്പിക്കുന്നു -കെ.പി. രാജേന്ദ്രൻ
text_fieldsbookmark_border
കൊല്ലം: രാജ്യത്തെ മാധ്യമങ്ങളെ വിലക്കെടുത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസുമെന്ന് സി.പി.ഐ സംസ്ഥാന എക്‌സി. അംഗം കെ.പി. രാജേന്ദ്രന്‍. ഇതിനുവേണ്ടി 80 ശതമാനം ടി.വി ചാനലുകളെയും വിലക്കെടുത്തു. എല്‍.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യകശാപ്പിനും മനുഷ്യക്കുരുതിക്കും എതിരെ നടന്ന സായാഹ്ന ധര്‍ണ ചിന്നക്കട ഹെഡ്‌പോസ്റ്റോഫിസിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഇവിടെ നടക്കുന്നത്. ആര്‍എസ്.എസ്-ബി.ജെ.പി വര്‍ഗീയ ഫാഷിസത്തിനെതിരെയും ജനാധിപത്യവിരുദ്ധ നിലപാടിനെതിരെയും ഇടത് മതേതര ജനാധിപത്യ കൂട്ടായ്മ ഉയര്‍ന്നുവരേണ്ടത് ആവശ്യമാണെന്നും കെ.പി. രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍, സി.പി.ഐ നേതാക്കളായ കെ.ആര്‍. ചന്ദ്രമോഹനന്‍, ജെ. ചിഞ്ചുറാണി, കെ.എസ്. ഇന്ദുശേഖരന്‍നായര്‍, ആര്‍. രാജേന്ദ്രന്‍, കെ. ശിവശങ്കരന്‍നായര്‍, പി.എസ്. സുപാല്‍, ജി. ലാലു, ആര്‍. വിജയകുമാര്‍, സി.പി.എം നേതാക്കളായ ബി. രാഘവന്‍, ജോര്‍ജ് മാത്യു, മേയര്‍ വി. രാജേന്ദ്രബാബു, എക്‌സ് ഏണസ്റ്റ്, ശിവശങ്കരപ്പിള്ള, കെ.പി. കുറുപ്പ്, സഹദേവന്‍, രാജമ്മ ഭാസ്‌ക്കരന്‍, എ.എം. ഇക്ബാല്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story