Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:08 AM IST Updated On
date_range 23 July 2018 11:08 AM ISTനോവല്‍ പിന്‍വലിക്കേണ്ടിവന്നത് കേരളത്തിന് നാണക്കേട് -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ്. ഹരീഷിെൻറ മീശ എന്ന നോവല്‍ സംഘ്പരിവാര്‍ ഭീഷണിയെതുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണുണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും കായികമായി ഇല്ലായ്മചെയ്യാനും സംഘ്പരിവാര്‍ മടിക്കാറില്ല. കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന് വരെയുള്ളവവര്‍ അങ്ങനെ ഇല്ലായ്മ ചെയ്യുകയും നിശബ്ദരാക്കപ്പെടുകയും ചെയ്തവരാണ്. കേരളത്തില്‍ ഈ ശക്തികള്‍ക്ക് സ്വാധീനംചെലുത്താന്‍ കഴിയുന്നുവെന്നത് അത്യന്തം അപകടകരമാണ്. എഴുത്തിെൻറ പേരില്‍ കഥാകൃത്തിെൻറ കഴുത്തെടുക്കാന്‍ നടക്കുന്നവര്‍ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. കേരളവും ഫാഷിസ്റ്റ് ഭീഷണിയുടെ കീഴിലായിരിക്കുകയാണെന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നു. നോവലിസ്റ്റ് ഹരീഷിനെയും അദ്ദേഹത്തിെൻറ കുടംബാംഗങ്ങളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പൊലീസിെൻറ നടപടി ദുരൂഹമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story